ഡൽഹി: ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനം. ഓഗസ്റ്റ് 16 മുതൽ ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനങ്ങൾ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രണ്ട് മാസത്തിന് ശേഷം ഇതിന്റെ സ്ഥിതി വിലയിരുത്തുമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്തു വരികയാണ്. 2ജി ഇന്റർനെറ്റ് സേവനം നേരത്തെ തന്നെ പുനസ്ഥാപിച്ചിരുന്നു. എന്നാൽ 4ജി സേവനങ്ങൾ പുനസ്ഥാപിക്കുന്നതിന് സുരക്ഷാ പ്രശ്നങ്ങൾ തടസ്സമായിരുന്നു.
അതേസമയം 4ജി സേവനങ്ങൾ നിലവിൽ പൂർണ്ണമായി പുനസ്ഥാപിക്കാൻ കഴിയില്ലെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
Discussion about this post