കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയുമായുള്ള മഹത്തായ ബന്ധത്തിൽ വിള്ളൽ വീണുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഷീജിൻ പിങിനെ തനിക്കു ഇഷ്ട്ടമായിരുന്നെന്നും പക്ഷെ അദ്ദേഹത്തോട് ഇപ്പോൾ സംസാരിക്കാറില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഫോക്സ് സ്പോർട്സ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് വ്യാപനത്തിന് ശേഷമാണ് ചൈനയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിട്ടുള്ളതെന്ന് ട്രംപ് പറഞ്ഞു. ലോകരാജ്യങ്ങളിൽ ഏറ്റവും മോശമായി കോവിഡ് ബാധിച്ചത് അമേരിക്കയെയായിരുന്നു.5.1 മില്യൺ പേർ അമേരിക്കയിൽ കോവിഡ് ബാധിതരായി. അമേരിക്കയിൽ ആകെ 1,63,160 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ലോകത്താകമാനം 735,369 പേരുടെ ജീവൻ കോവിഡ് അപഹരിച്ചു.
Discussion about this post