Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മൂന്ന് ദശാബ്ദങ്ങൾക്കിടെ ബംഗലൂരുവിൽ മൂന്ന് വർഗ്ഗീയ കലാപങ്ങൾ; എസ്ഡിപിഐ അടക്കമുള്ള തീവ്ര ഇസ്ലാമിക സംഘടനകളുടെ വേരറുക്കാൻ യെദ്യൂരപ്പ സർക്കാർ

by Brave India Desk
Aug 14, 2020, 02:00 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗലൂരു: മൂന്ന് ദശാബ്ദങ്ങൾക്കിടെ ബംഗലൂരു നഗരം സാക്ഷ്യം വഹിച്ചത് മൂന്ന് വർഗ്ഗീയ കലാപങ്ങൾക്ക്. ഇതിൽ രണ്ടെണ്ണവും പ്രവാചക നിന്ദ ആരോപിച്ചായിരുന്നു.

1986ൽ ആയിരുന്നു പ്രവാചകന്റെ പേരിലെ ആദ്യ കലാപം. കന്നഡ ദിനപത്രമായ ഡെക്കാൺ ഹെറാൾഡിൽ മലയാളിയായ പികെഎൻ നമ്പൂതിരിയുടെ ഒരു കഥ പ്രസിദ്ധീകരിക്കപ്പെട്ടു. മാനസിക രോഗിയായ ബാലൻ ആത്മഹത്യ ചെയ്യുന്നതാണ് കഥ. മുഹമ്മദ് എന്നായിരുന്നു കഥയുടെ പേര്. മുഹമ്മദ് നബിയുമായി കഥയ്ക്ക് ബന്ധമൊന്നുമില്ല. എന്നാൽ ചില മുസ്ലീം പണ്ഡിതർ ഇതിൽ വർഗ്ഗീയ മുതലെടുപ്പ് നടത്തി. കഥയ്ക്കെതിരെ നടന്ന പ്രതിഷേധം കലാപമായി മാറി. കലാപകാരികൾ ഡെക്കാൺ ഹെറാൾഡിന്റെ ബെംഗളുരു ഓഫീസ് അക്രമിച്ച് തീയിട്ടു. കലാപം നിയന്ത്രിക്കുന്നതിന് പോലീസ് വെടിയുതി‍ര്‍ത്തു. 16 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Stories you may like

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

പിന്നീട് 2007ൽ സദ്ദാം ഹുസൈന്റെ പേരിലും ബംഗലൂരു നഗരത്തിൽ കലാപം അരങ്ങേറി. കേന്ദ്ര മന്ത്രിയായിരുന്ന ജാഫ‍ര്‍ ഷെരീഫ് 2007ൽ കോൺഗ്രസ് വിട്ട് സ്വന്തമായി പാ‍ര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളുരുവിൽ കൂറ്റൻ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചു.  മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷക്ക് വിധേയമാക്കിയ അമേരിക്കയ്ക്കെതിരെയായിരുന്നു റാലി. ജനുവരി 19ന് റാലി നടത്താനായിരുന്നു ഷെരീഫിന്റെ തീരുമാനം. അതിന് രണ്ട് ദിവസം മുമ്പാണ് ആ‍ര്‍എസ്എസ് എംഎസ് ഗോൾവൽക്കറുടെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്. ഷെരീഫിന്റെ അനുയായികൾ ആ‍ര്‍എസ്എസ് പതിപ്പിച്ചിരുന്ന പോസ്റ്ററുകൾ ബോധപൂർവ്വം നശിപ്പിച്ച് കലാപത്തിന് തുടക്കമിട്ടു. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ ഹിന്ദുക്കളുടെ വീടുകളും കടകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കലാപത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ടു.

1986ലേതിന് സമാനമായ രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലും ബംഗലൂരു നഗരത്തിൽ കലാപം കത്തിപ്പടർന്നത്. സാമൂഹിക മാദ്ധ്യമത്തിൽ വന്ന ഒരു പോസ്റ്റിൽ പ്രവാചക നിന്ദ ആരോപിച്ച് എസ്ഡിപിഐ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. മുന്നൂറിൽ അധികം വാഹനങ്ങൾക്കും നിരവധി കെട്ടിടങ്ങൾക്കുമാണ് കലാപകാരികൾ തീയിട്ടത്. മൂന്നു പേ‍ര്‍ വെടിവെപ്പിൽ കൊല്ലപ്പെട്ടു. സംഭവത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് സർക്കാർ വ്യക്തമാക്കി.

കലാപകാരികൾക്കെതിരെ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി യെദ്യൂരപ്പ നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൃത്യമായി മുന്നോട്ട് നീങ്ങുമ്പോൾ നഗരത്തിലെ തീവ്ര ഇസ്ലാമിക ശക്തികളുടെ സ്വാധീനം അസ്തമിക്കുമെന്നാണ് കണക്ക്കൂട്ടൽ.

Tags: Bengaluru RiotsSDPI
Share33TweetSendShare

Latest stories from this section

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

Discussion about this post

Latest News

സച്ചിൻ ടെണ്ടുൽക്കറുടെ മുൻ എതിരാളി ഇപ്പോൾ ലണ്ടനിൽ ചിത്രകാരൻ, ക്രിക്കറ്റ് കളിച്ചതിനേക്കാൾ കൂടുതൽ പണം ഇപ്പോൾ സമ്പാദിക്കുന്നു; എങ്ങനെ മറക്കും ഈ താരത്തെ

ബുംറയെ പരിക്കേൽക്കപ്പിക്കാനുള്ള ചർച്ചകൾ ഇംഗ്ലണ്ട് ക്യാമ്പിൽ നടന്നു, അതുകൊണ്ട് അവർക്ക് രണ്ട് ലാഭം; ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്; പറഞ്ഞത് ഇങ്ങനെ

അലാസ്‌കയിൽ വൻ ഭൂചലനം:7.3 തീവ്രത,സുനാമി മുന്നറിയിപ്പ്

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies