തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് സ്വപ്ന മൊഴി നൽകി. വിദേശത്ത് വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി.
പ്രളയഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് വിദേശയാത്ര നടത്തിയത്. 17/10/2018 മുതൽ 21/10/2018 വരെ വിദേശത്തുണ്ടായിരുന്നു.
അതേസമയം സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യമായ സ്വാധീനമാണുള്ളതെന്ന് എൻഫോഴ്സ്മെന്റ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇ.ഡി. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്. ശിവശങ്കറിന് സ്വപ്‌നയുടെ വ്യക്തിത്വം സംബന്ധിച്ച് കൂടുതല്‍ ധാരണയുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് വിശദീകരിക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് എൻഫോഴ്സ്മെന്റ് അപേക്ഷ നല്‍കിയിരിക്കുന്നത്.
Discussion about this post