ഡൽഹി: രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസിന്റെ പേര് രാജേന്ദ്ര പ്രസാദ് ഉദ്യാൻ എന്നാക്കി പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന ഡോക്ടർ രാജേന്ദ്ര പ്രസാദിനോടുള്ള ആദരസൂചകമായാണ് നടപടി എന്നാണ് വിവരം. പേര് മറ്റവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥ്നറ്റെ ട്വീറ്റാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.
നൂറ്റാണ്ട് പഴക്കമുള്ള മുഗൾസരായ് റെയിൽവേസ്റ്റേഷന് കഴിഞ്ഞ വർഷം ആർ എസ് എസ് ആചാര്യൻ ദീൻ ദയാൽ ഉപാദ്ധ്യായയുടെ പേര് നൽകിയിരുന്നു. അലഹാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷൻ എന്നുമാക്കിയിരുന്നു.
ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അതുൽ ഖുശ്വാഹയാണ് പുനർനാമകരണവുമായി ബന്ധപ്പെട്ട വാർത്ത ആദ്യമായി ട്വീറ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. രാഷ്ട്രപതി ഭവനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മുഗൾ ഗാർഡൻസ്. പതിനഞ്ച് ഏക്കറിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.
എന്നാൽ വാർത്തയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി സ്ഥിരീകരണമൊന്നം വന്നിട്ടില്ല.
Discussion about this post