പത്തനംതിട്ട : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഈ വർഷം പത്തു തവണയെങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയിരുന്നുവെന്ന് റിപ്പോർട്ടുകൾ.ഇതേ സംബന്ധിച്ച തെളിവുകൾ എൻഫോഴ്സ്മെന്റിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഈ വർഷം 10 തവണയെങ്കിലും സ്വപ്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സന്ദർശനം നടത്തിയിരുന്നുവെന്നും അതിൽ നാലു തവണ ജൂൺ മാസത്തിലായിരുന്നുവെന്നുമാണ് പുതിയ കണ്ടെത്തൽ.ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട ടവർ ലൊക്കേഷനും ജിപിഎസ് ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് സ്വപ്നയുടെ മൊബൈൽ നമ്പർ ക്ലിഫ്ഹൗസിന്റെ പരിധിയിൽ കണ്ടെത്തിയത്.സിസിടീവി ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. നിയമസഭയിലെ ഒരു പ്രമുഖനായ വ്യക്തിയും യുഎഇ സന്ദർശനം നടത്തുമ്പോൾ സ്വപ്നയുടെ കൂടെയുണ്ടായിരുന്നുവെന്നാണ് സൂചനകൾ.സ്വപ്ന സുരേഷിന് പല ഉന്നതരുമായും ബന്ധമുണ്ടെന്ന് മുമ്പും റിപ്പോർട്ടുകളുണ്ടായിരുന്നു.ഇതേ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post