ഡൽഹി: കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിൽ തുടരാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ വിളിച്ചു കൂട്ടി കേന്ദ്രസർക്കാരിനെതിരെ നീങ്ങാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും സോണിയ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ല. പ്രബലരായ രണ്ട് നേതാക്കളുടെ അസാന്നിദ്ധ്യം സോണിയക്കേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ജി എസ് ടി കൗൺസിൽ, നീറ്റ് പരീക്ഷ എന്നീ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിക്കാനായിരുന്നു കോൺഗ്രസ്സിന്റെ നീക്കം. എന്നാൽ ഉദ്ധവിന്റെയും കെജരിവാളിന്റെയും അസാന്നിദ്ധ്യം കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കാൻ കോൺഗ്രസ്സ് ദേശീയ നേതൃത്വം ആലോചിച്ചിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോഗത്തിൽ പങ്കെടുക്കാത്തത് അഭ്യൂഹങ്ങൾക്ക് വഴിവെക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂപപെടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവയെ സാധൂകരിക്കുന്നതാണ് ഉദ്ധവിന്റെ അസാന്നിദ്ധ്യം.
Discussion about this post