സ്റ്റോക്ഹോം: സ്വീഡനിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച കലാപത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ കെട്ടിടങ്ങൾക്ക് തീവെക്കുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഡാനിഷ് നേതാവായ റാസ്മസ് പലൂദാന് സ്വീഡനിലെ മാൽമോയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അവിടേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. തീവ്ര വലതു ചിന്തകനായ പലൂദാൻ ഇസ്ലാമിസ്റ്റുകളുടെ കടുത്ത വിമർശകനാണ്. അദ്ദേഹത്തെ ബലം പ്രയോഗിച്ച് തടയുകയായിരുന്നുവെന്ന വാർത്ത പരന്നതോടെ പ്രകോപിതരായ ആൾക്കൂട്ടം പ്രകടനം നടത്തി. പ്രതിഷേധ പ്രകടനങ്ങളുടെ നേർക്ക് ഒരു വിഭാഗം അക്രമം അഴിച്ചു വിട്ടത് കലാപത്തിന് കാരണമാകുകയായിരുന്നു.
https://twitter.com/zyQAs0Xfl40taD/status/1299447539750645761?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1299447539750645761%7Ctwgr%5E&ref_url=https%3A%2F%2Fwww.republicworld.com%2Fworld-news%2Feurope%2Fsweden-reels-in-riots-with-stone-pelting-and-vandalism-after-anti-islami.html
പിന്നീട് പ്രതിഷേധക്കാർ ഖുറാൻ കത്തിച്ചു. തുടർന്ന് നിയന്ത്രണാതീതമായ കലാപത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ ‘അള്ളാഹു അക്ബർ‘ വിളികളോടെ കല്ലെറിയുന്നതിന്റെയും തീവെപ്പ് നടത്തുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
https://twitter.com/zyQAs0Xfl40taD/status/1299466721498214400?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1299466721498214400%7Ctwgr%5E&ref_url=https%3A%2F%2Fwww.republicworld.com%2Fworld-news%2Feurope%2Fsweden-reels-in-riots-with-stone-pelting-and-vandalism-after-anti-islami.html













Discussion about this post