ഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളിലുള്ള എല്ലാവര്ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്ന നിർദ്ദേശവുമായി ഐസിഎംആര്‍. പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനം തീവ്രമായ നഗരങ്ങളിലുള്‍പ്പെടെ കണ്ടെയ്ന്മെന്റ് സോണുകളിലുള്ള എല്ലാവര്ക്കും ദ്രുത ആന്റിജന്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഈ നിര്‍ദേശത്തില്‍ മാറ്റംവരുത്താമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായ ആള് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണം.
പ്രസവം പോലുള്ള അടിയന്തര സ്വഭാവമുള്ള കേസുകളില്‍ ചികിത്സ, പരിശോധന എന്നിവ സൗകര്യത്തിന്റെ അഭാവത്തില്‍ വൈകരുത്. കൂടാതെ ഗര്‍ഭിണികളെ പരിശോധനാ സൗകര്യത്തിന്റെ അഭാവത്തില്‍ റഫര്‍ ചെയ്യരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Discussion about this post