കൊൽക്കത്ത : ഒമ്പതു വർഷങ്ങൾക്കു ശേഷം ബംഗാളിൽ മാവോയിസ്റ്റുകൾ തിരികെയെത്തിയതായി റിപ്പോർട്ടുകൾ.മാവോയിസ്റ്റ് ബന്ധമുള്ള 4 വ്യത്യസ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ബംഗാളിലെ ജാർഗ്രാം ജില്ലയിലുള്ള ആദിവാസി മേഖലകളിൽ പോലീസ് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ജാർഗ്രാം ജില്ലയിലെ ബെൽപഹരിയിലുള്ള ദങ്കികുസും പ്രദേശത്തെ കാടുകൾ പര്യവേക്ഷണം ചെയ്യാനെത്തിയ 3 സഞ്ചാരികളുടെ കയ്യിൽ നിന്നും ആയുധധാരികളായ മാവോയിസ്റ്റുകൾ മൊബൈൽ ഫോൺ തട്ടിയെടുത്താണ് ഈ അടുത്ത് നടന്ന സംഭവം.സഞ്ചാരികൾ തിരിച്ചെത്തി ഖാർഗ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം, ജാർഗ്രാം പോലീസ് ഇവരെ ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. 9 വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് പ്രദേശത്ത് പകൽ വെളിച്ചത്തിൽ മാവോയിസ്‌റ്റുകൾ മൊബൈൽ ഫോണും മറ്റും തട്ടിയെടുത്തായി റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post