ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹി പോലിസ് നടപടിയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര രംഗത്ത്. ഉമര്‍ ഖാലിദ്, താഹിര്‍ ഹുസൈന്, ഖാലിദ് സെയ്ഫി തുടങ്ങിയവരാണ് “ആസൂത്രിതമായ കൂട്ടക്കൊല” നടത്തിയതെന്നും “ഈ തീവ്രവാദികളെയും കൊലയാളികളെയും” തൂക്കിക്കൊല്ലണമെന്നും മിശ്ര പറഞ്ഞു.
സഫൂറ സര്‍ഗാര്‍, ഖാലിദ് സെയ്ഫി തുടങ്ങിയ പൗരത്വ പ്രക്ഷോഭകരാണ് ആളുകളെ കൂട്ടക്കൊല ചെയ്യാന്‍ ലക്ഷ്യമിട്ട് കലാപം ആസൂത്രണം ചെയ്തതെന്ന് മിശ്ര തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തെ 26/11 എന്ന പേരിലറിയപ്പെടുന്ന മുംബൈ ആക്രമണത്തിന് സമാനമാണെന്നും അദ്ദേഹം പറയുന്നു.
കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്ന ഈ “തീവ്രവാദികളെ” വധിക്കുകയോ ജീവപര്യന്തം തടവിലാക്കുകയോ ചെയ്യണമെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അവര്‍ കാത്തിരിക്കുന്ന നീതി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാപത്തിന് മാസങ്ങള്‍ നീണ്ട ആസൂത്രണം ഉണ്ടായിരുന്നുവെന്നും ഇത് ആളുകള്‍ കൊല്ലപ്പെടാനും ജനങ്ങളുടെ സ്വത്ത് വകകള്‍ നശിപ്പിക്കാനും കാരണമായെന്നും മിശ്ര തന്റെ വീഡിയോയിലൂടെ പറഞ്ഞു.
Discussion about this post