Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ കശ്മീർ വിഘടനവാദികളെ വിലക്കെടുത്ത് തുർക്കി; ഇന്ത്യയെ ആഗോള തലത്തിൽ അപമാനിക്കാൻ നീക്കം, ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വിനാശകരമായ മുഖമായി എർദോഗാൻ

by Brave India Desk
Sep 16, 2020, 10:30 am IST
in International
Share on FacebookTweetWhatsAppTelegram

ഇന്ത്യക്കെതിരെ വ്യാജവാർത്തകൾ നൽകി ആഗോള തലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ നീക്കം. ഇതിനായി കശ്മീർ വിഘടനവാദികളെ തുർക്കി വിലക്കെടുക്കുന്നതായാണ് വിവരം. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന തരത്തിൽ തുർക്കിഷ് മാധ്യമത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 15ന് വാർത്ത വന്നിരുന്നു. ലേഖനം തയ്യാറാക്കിയ റുവാ ഷാ, കശ്മീർ വിഘടനവാദി നേതാവ് അൽതാഫ് അഹമ്മദ് ഷായുടെ മകളാണ്. കശ്മീരിൽ തീവ്രവാദം പരിപോഷിപ്പിക്കുന്നതിന് വിദേശ ഫണ്ട് സ്വീകരിക്കുകയും ഹവാല ഇടപാടുകൾ നടത്തുകയും ചെയ്തതിന് 2017ൽ എൻ ഐ എ അൽതാഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ആഗോള തലത്തിൽ ഇന്ത്യക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത തകർക്കുക എന്നതാണ് തുർക്കിയുടെ ലക്ഷ്യം. ഇതിനായി കശ്മീർ വിഘടവാദികളെ മാത്രമല്ല, പാകിസ്ഥാൻ മാധ്യമ പ്രവർത്തകരെയും തുർക്കി ഉപയോഗിക്കുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രീയം ലോകത്ത് ആകമാനം വ്യാപിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് എർദോഗൻ നീങ്ങുന്നത് എന്നത് വ്യക്തമാക്കുന്ന നടപടികളാണ് ഇതിലൂടെ വെളിപ്പെടുന്നത്.

Stories you may like

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

തുർക്കിഷ് മാധ്യമങ്ങളായ അനദോളു, ടി ആർ ടി എന്നിവയിൽ ഇന്ന് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് പാകിസ്ഥാനി മാധ്യമ പ്രവർത്തകരാണ്. എന്നാൽ നേരത്തെ അമേരിക്കൻ-ബ്രിട്ടീഷ് മാദ്ധ്യമ പ്രവർത്തകരായിരുന്നു ഇവയിൽ കൂടുതലായി പ്രവർത്തിച്ചിരുന്നത്. തീവ്ര ഇസ്ലാമിക ചിന്തയുള്ള മാധ്യമപ്രവർത്തകരെ തിരഞ്ഞു പിടിച്ച് ജോലി ഏൽപ്പിക്കുന്ന തുർക്കിയുടെ നടപടി മാധ്യമ രംഗത്തെ ഇസ്ലാമികവത്കരണത്തിന്റെ ഏറ്റവും ഭീകരമായ മുഖമായി വിലയിരുത്തപ്പെടുന്നു. പാകിസ്ഥാനും തുർക്കിക്കും അനുകൂലമായ വാർത്താ അന്തരീക്ഷം സൃഷ്ടിച്ച് ഇടഞ്ഞു നിൽക്കുന്ന സൗദി അടക്കമുള്ള പ്രബല ഇസ്ലാമിക രാജ്യങ്ങളെ തങ്ങളുടെ പക്ഷത്ത് ചേർത്ത് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തുർക്കിയിലെ വലിയൊരു വിഭാഗം ജനങ്ങളും സ്വതന്ത്ര ചിന്താഗതിക്കാരും മത ധ്രുവീകരണത്തിൽ താത്പര്യം പ്രകടിപ്പിക്കാത്തവരുമാണ്. എന്നൽ ഇവരെക്കൂടി മതത്തിന്റെ ചട്ടക്കൂടുകളിലേക്ക് ചുരുക്കി ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാനുള്ള എദോഗാന്റെ ശ്രമങ്ങളുടെ ഭാഗമാണ് വലിയ പ്രതിഫലം നൽകി പാകിസ്ഥാനി മാധ്യമ പ്രവർത്തകരെ നിയോഗിക്കുന്നതിന് പിന്നിൽ.

ഹഗിയ സോഫിയ അടക്കമുള്ള പൈതൃക സ്മാരകങ്ങളെ വർഗ്ഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ ഇസ്ലാമിക വികാരം ആഗോള തലത്തിൽ ആളിക്കത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. ഇത്തരം നീക്കങ്ങളിലൂടെ ഇസ്ലാമിക ചിഹ്നങ്ങളുടെയും ഇസ്ലാമിക സ്ഥാപനങ്ങളുടെയും പുനസ്ഥാപകൻ എന്ന പദവി നേടിയെടുക്കാനും എർദോഗാൻ പദ്ധതിയിടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്ലാമികവത്കരിക്കുക വഴി വരും തലമുറയെ തീവ്ര ചിന്താഗതിക്കാരാക്കി വളർത്തുവാനും അത് വഴി ഇസ്ലാമിക രാഷ്ട്രീയം വ്യാപിപ്പിക്കാനുമാണ് നീക്കം. യുവാക്കളിലെ സ്വതന്ത്ര ചിന്തകളും ശാസ്ത്രാവബോധവും നശിപ്പിച്ച് അവരെ മതത്തിന്റെ അടിമകളാക്കുന്ന ഭീകര സ്ഥിതി വിശേഷമാണ് തുർക്കി ഉന്നം വെക്കുന്നത്. ചൈന എപ്രകാരമാണോ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വരും തലമുറകളിൽ അടിച്ചേൽപ്പിക്കുന്നത്, അതിന് സമാനമായാണ് തുർക്കി ഇസ്ലാമിക രാഷ്ട്രീയം യുവക്കളിൽ കുത്തിവെക്കുന്നത്.

വിദ്യഭ്യാസത്തിൽ പിന്നിൽ നിൽക്കുന്ന വിഭാഗങ്ങളെ നിർബ്ബന്ധിച്ച് മതപാഠശാലകളിൽ എത്തിക്കുകയും ഇവരുടെ അസന്തുഷ്ടികളെയും അരക്ഷിതാവസ്ഥകളെയും മതത്തിലേക്ക് ചുരുക്കുകയും ചെയ്യുന്നു. അപകടകരമായ അവസ്ഥയിൽ ലഹരി പോലെ ഇവരിൽ മതം തലക്ക് പിടിക്കുന്നതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് തുർക്കിയുടെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിൽ മതപ്രചാരണം സുഗമമായി നടപ്പിലാകാൻ മത -സാംസ്കാരിക വിഭാഗമായ ദിയാനെറ്റിനെ തുർക്കി ഫലപ്രദമായി ഉപയോഗിക്കുന്നു. മതചിഹ്നങ്ങളും ആശയങ്ങളും അടങ്ങിയ കലണ്ടറുകളും ലഘുലേഖകളും വിദ്യാലയങ്ങളിൽ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു.

ഇസ്ലാമിലെ വിഭാഗീയതയെയും തീവ്രമത ബോധനത്തിലൂടെ തുർക്കി ആളിക്കത്തിക്കുന്നു. മുപ്പതിൽ പരം വിഭാഗങ്ങളും നൂറോളം ഉപവിഭാഗങ്ങളുമായി വിഘടിച്ചു നിൽക്കുന്ന ഗോത്രസമൂഹങ്ങളിലെ സംഘർഷം സജീവമായി നിലനിർത്തി ഭ്രാന്തൻ വർഗീയവാദികളാക്കി ജനങ്ങളെ മാറ്റാനും എർദോഗാൻ ശ്രമിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനൊപ്പം പാകിസ്ഥാനിലെ മാധ്യമങ്ങളെയും വിലക്കെടുത്ത് മതരാഷ്ട്രീയത്തിന്റെ ഏറ്റവും വിനാശകരമായ മുഖം പുറത്തെടുക്കാൻ ശ്രമിക്കുകയാണ് എർദോഗാൻ.

ഏഷ്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാൻ അറബ് രാജ്യങ്ങളെയും ഇന്ത്യയെയും തമ്മിൽ തെറ്റിക്കാൻ തുർക്കി ശ്രമിക്കുന്നു. ഇതിനായി മാധ്യമങ്ങളെ അവർ ഉപയോഗിക്കുന്നു. കശ്മീർ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ മുസ്ലിങ്ങൾക്ക് എതിരാണെന്ന ആശയം അവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. പാക് അധീന കശ്മീരിലും ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലും പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചിത്രങ്ങൾ, കശ്മീരിൽ ഇന്ത്യ നടത്തുന്ന മുസ്ലീം വേട്ടയായി പ്രചരിപ്പിക്കാൻ പാക് മാധ്യമ പ്രവർത്തരുടെ പിന്തുണ തേടുകയാണ് തുർക്കി. പാകിസ്ഥനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഓ ഐ സിയുടെ നിലപാട് മാറ്റവും അപകടകരമായ ഭീഷണിയാണ് ആഗോള സമാധാനത്തിന് സൃഷ്ടിക്കുന്നത്.

Tags: turkeypakistanErdoganPolitical Islam
Share31TweetSendShare

Latest stories from this section

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

ലോക നേതാക്കൾ ഇന്ത്യയിലേക്ക് ; ബ്രസീൽ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ലോക നേതാക്കൾ ഇന്ത്യയിലേക്ക് ; ബ്രസീൽ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ഡുലയുടെ കുടുംബത്തിന് 262 കോടിയോളം രൂപയുടെ നഷ്ടപരിഹാരം ; ഉത്തരവിട്ട് സിയാറ്റിൽ നഗര ഭരണകൂടം

ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ഡുലയുടെ കുടുംബത്തിന് 262 കോടിയോളം രൂപയുടെ നഷ്ടപരിഹാരം ; ഉത്തരവിട്ട് സിയാറ്റിൽ നഗര ഭരണകൂടം

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies