Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ കശ്മീർ വിഘടനവാദികളെ വിലക്കെടുത്ത് തുർക്കി; ഇന്ത്യയെ ആഗോള തലത്തിൽ അപമാനിക്കാൻ നീക്കം, ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വിനാശകരമായ മുഖമായി എർദോഗാൻ

by Brave India Desk
Sep 16, 2020, 10:30 am IST
in International
Share on FacebookTweetWhatsAppTelegram

ഇന്ത്യക്കെതിരെ വ്യാജവാർത്തകൾ നൽകി ആഗോള തലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ നീക്കം. ഇതിനായി കശ്മീർ വിഘടനവാദികളെ തുർക്കി വിലക്കെടുക്കുന്നതായാണ് വിവരം. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന തരത്തിൽ തുർക്കിഷ് മാധ്യമത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 15ന് വാർത്ത വന്നിരുന്നു. ലേഖനം തയ്യാറാക്കിയ റുവാ ഷാ, കശ്മീർ വിഘടനവാദി നേതാവ് അൽതാഫ് അഹമ്മദ് ഷായുടെ മകളാണ്. കശ്മീരിൽ തീവ്രവാദം പരിപോഷിപ്പിക്കുന്നതിന് വിദേശ ഫണ്ട് സ്വീകരിക്കുകയും ഹവാല ഇടപാടുകൾ നടത്തുകയും ചെയ്തതിന് 2017ൽ എൻ ഐ എ അൽതാഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ആഗോള തലത്തിൽ ഇന്ത്യക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത തകർക്കുക എന്നതാണ് തുർക്കിയുടെ ലക്ഷ്യം. ഇതിനായി കശ്മീർ വിഘടവാദികളെ മാത്രമല്ല, പാകിസ്ഥാൻ മാധ്യമ പ്രവർത്തകരെയും തുർക്കി ഉപയോഗിക്കുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രീയം ലോകത്ത് ആകമാനം വ്യാപിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് എർദോഗൻ നീങ്ങുന്നത് എന്നത് വ്യക്തമാക്കുന്ന നടപടികളാണ് ഇതിലൂടെ വെളിപ്പെടുന്നത്.

Stories you may like

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ താലിബാൻ ആക്രമണം:

തുർക്കിഷ് മാധ്യമങ്ങളായ അനദോളു, ടി ആർ ടി എന്നിവയിൽ ഇന്ന് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് പാകിസ്ഥാനി മാധ്യമ പ്രവർത്തകരാണ്. എന്നാൽ നേരത്തെ അമേരിക്കൻ-ബ്രിട്ടീഷ് മാദ്ധ്യമ പ്രവർത്തകരായിരുന്നു ഇവയിൽ കൂടുതലായി പ്രവർത്തിച്ചിരുന്നത്. തീവ്ര ഇസ്ലാമിക ചിന്തയുള്ള മാധ്യമപ്രവർത്തകരെ തിരഞ്ഞു പിടിച്ച് ജോലി ഏൽപ്പിക്കുന്ന തുർക്കിയുടെ നടപടി മാധ്യമ രംഗത്തെ ഇസ്ലാമികവത്കരണത്തിന്റെ ഏറ്റവും ഭീകരമായ മുഖമായി വിലയിരുത്തപ്പെടുന്നു. പാകിസ്ഥാനും തുർക്കിക്കും അനുകൂലമായ വാർത്താ അന്തരീക്ഷം സൃഷ്ടിച്ച് ഇടഞ്ഞു നിൽക്കുന്ന സൗദി അടക്കമുള്ള പ്രബല ഇസ്ലാമിക രാജ്യങ്ങളെ തങ്ങളുടെ പക്ഷത്ത് ചേർത്ത് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തുർക്കിയിലെ വലിയൊരു വിഭാഗം ജനങ്ങളും സ്വതന്ത്ര ചിന്താഗതിക്കാരും മത ധ്രുവീകരണത്തിൽ താത്പര്യം പ്രകടിപ്പിക്കാത്തവരുമാണ്. എന്നൽ ഇവരെക്കൂടി മതത്തിന്റെ ചട്ടക്കൂടുകളിലേക്ക് ചുരുക്കി ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാനുള്ള എദോഗാന്റെ ശ്രമങ്ങളുടെ ഭാഗമാണ് വലിയ പ്രതിഫലം നൽകി പാകിസ്ഥാനി മാധ്യമ പ്രവർത്തകരെ നിയോഗിക്കുന്നതിന് പിന്നിൽ.

ഹഗിയ സോഫിയ അടക്കമുള്ള പൈതൃക സ്മാരകങ്ങളെ വർഗ്ഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ ഇസ്ലാമിക വികാരം ആഗോള തലത്തിൽ ആളിക്കത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. ഇത്തരം നീക്കങ്ങളിലൂടെ ഇസ്ലാമിക ചിഹ്നങ്ങളുടെയും ഇസ്ലാമിക സ്ഥാപനങ്ങളുടെയും പുനസ്ഥാപകൻ എന്ന പദവി നേടിയെടുക്കാനും എർദോഗാൻ പദ്ധതിയിടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്ലാമികവത്കരിക്കുക വഴി വരും തലമുറയെ തീവ്ര ചിന്താഗതിക്കാരാക്കി വളർത്തുവാനും അത് വഴി ഇസ്ലാമിക രാഷ്ട്രീയം വ്യാപിപ്പിക്കാനുമാണ് നീക്കം. യുവാക്കളിലെ സ്വതന്ത്ര ചിന്തകളും ശാസ്ത്രാവബോധവും നശിപ്പിച്ച് അവരെ മതത്തിന്റെ അടിമകളാക്കുന്ന ഭീകര സ്ഥിതി വിശേഷമാണ് തുർക്കി ഉന്നം വെക്കുന്നത്. ചൈന എപ്രകാരമാണോ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വരും തലമുറകളിൽ അടിച്ചേൽപ്പിക്കുന്നത്, അതിന് സമാനമായാണ് തുർക്കി ഇസ്ലാമിക രാഷ്ട്രീയം യുവക്കളിൽ കുത്തിവെക്കുന്നത്.

വിദ്യഭ്യാസത്തിൽ പിന്നിൽ നിൽക്കുന്ന വിഭാഗങ്ങളെ നിർബ്ബന്ധിച്ച് മതപാഠശാലകളിൽ എത്തിക്കുകയും ഇവരുടെ അസന്തുഷ്ടികളെയും അരക്ഷിതാവസ്ഥകളെയും മതത്തിലേക്ക് ചുരുക്കുകയും ചെയ്യുന്നു. അപകടകരമായ അവസ്ഥയിൽ ലഹരി പോലെ ഇവരിൽ മതം തലക്ക് പിടിക്കുന്നതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് തുർക്കിയുടെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിൽ മതപ്രചാരണം സുഗമമായി നടപ്പിലാകാൻ മത -സാംസ്കാരിക വിഭാഗമായ ദിയാനെറ്റിനെ തുർക്കി ഫലപ്രദമായി ഉപയോഗിക്കുന്നു. മതചിഹ്നങ്ങളും ആശയങ്ങളും അടങ്ങിയ കലണ്ടറുകളും ലഘുലേഖകളും വിദ്യാലയങ്ങളിൽ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു.

ഇസ്ലാമിലെ വിഭാഗീയതയെയും തീവ്രമത ബോധനത്തിലൂടെ തുർക്കി ആളിക്കത്തിക്കുന്നു. മുപ്പതിൽ പരം വിഭാഗങ്ങളും നൂറോളം ഉപവിഭാഗങ്ങളുമായി വിഘടിച്ചു നിൽക്കുന്ന ഗോത്രസമൂഹങ്ങളിലെ സംഘർഷം സജീവമായി നിലനിർത്തി ഭ്രാന്തൻ വർഗീയവാദികളാക്കി ജനങ്ങളെ മാറ്റാനും എർദോഗാൻ ശ്രമിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനൊപ്പം പാകിസ്ഥാനിലെ മാധ്യമങ്ങളെയും വിലക്കെടുത്ത് മതരാഷ്ട്രീയത്തിന്റെ ഏറ്റവും വിനാശകരമായ മുഖം പുറത്തെടുക്കാൻ ശ്രമിക്കുകയാണ് എർദോഗാൻ.

ഏഷ്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാൻ അറബ് രാജ്യങ്ങളെയും ഇന്ത്യയെയും തമ്മിൽ തെറ്റിക്കാൻ തുർക്കി ശ്രമിക്കുന്നു. ഇതിനായി മാധ്യമങ്ങളെ അവർ ഉപയോഗിക്കുന്നു. കശ്മീർ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ മുസ്ലിങ്ങൾക്ക് എതിരാണെന്ന ആശയം അവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. പാക് അധീന കശ്മീരിലും ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലും പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചിത്രങ്ങൾ, കശ്മീരിൽ ഇന്ത്യ നടത്തുന്ന മുസ്ലീം വേട്ടയായി പ്രചരിപ്പിക്കാൻ പാക് മാധ്യമ പ്രവർത്തരുടെ പിന്തുണ തേടുകയാണ് തുർക്കി. പാകിസ്ഥനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഓ ഐ സിയുടെ നിലപാട് മാറ്റവും അപകടകരമായ ഭീഷണിയാണ് ആഗോള സമാധാനത്തിന് സൃഷ്ടിക്കുന്നത്.

Tags: turkeypakistanErdoganPolitical Islam
Share31TweetSendShare

Latest stories from this section

ഏറ്റവും വിശ്വസ്തനായ ലോക നേതാവ് ; യുഎസ് സർവ്വേയിൽ നരേന്ദ്രമോദി ഒന്നാമത് ; ആദ്യ അഞ്ചിൽ പോലുമില്ലാതെ ട്രംപ്

സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം; നരേന്ദ്രമോദി

പാകിസ്താനിൽ അതിരൂക്ഷ പ്രളയം:മാറ്റിപ്പാർപ്പിച്ചത് 20 ലക്ഷം പേരെ

പാകിസ്താനിൽ അതിരൂക്ഷ പ്രളയം:മാറ്റിപ്പാർപ്പിച്ചത് 20 ലക്ഷം പേരെ

കാശിയിലെത്തി മോദിയെ കണ്ട് മൗറീഷ്യസ് പ്രധാനമന്ത്രി ; പങ്കാളികൾ മാത്രമല്ല ഒരു കുടുംബം ആണെന്ന് മോദി ; ‘ജൻ ഔഷധി’ ഇനി മൗറീഷ്യസിലും

കാശിയിലെത്തി മോദിയെ കണ്ട് മൗറീഷ്യസ് പ്രധാനമന്ത്രി ; പങ്കാളികൾ മാത്രമല്ല ഒരു കുടുംബം ആണെന്ന് മോദി ; ‘ജൻ ഔഷധി’ ഇനി മൗറീഷ്യസിലും

ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു ; ട്രംപിന്റെ വിശ്വസ്തനായ വലതുപക്ഷ നേതാവ് ; യുഎസിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു ; ട്രംപിന്റെ വിശ്വസ്തനായ വലതുപക്ഷ നേതാവ് ; യുഎസിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies