കണ്ണൂർ: സംസ്ഥാന സര്‍ക്കാരുമായും, സംസ്ഥാന മന്ത്രിമാരുമായും ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍. പാര്‍ട്ടിയിലോ, സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. നേതാക്കളുടെ മക്കള്‍ ആരെങ്കിലും ഇനി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ജയരാജൻ പറഞ്ഞു. പാർട്ടിയിലെ ഉന്നത നേതാക്കൾക്കെതിരെ ഒരു പരോക്ഷ വിമർശനമാണ് ജയരാജൻറെ ഭാഗത്തുനിന്നുണ്ടായത്.
പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിനു മാത്രമേ പാര്‍ട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്വമുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കുന്നു. മലയാളം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ജയരാജൻറെ വിശദീകരണം.
Discussion about this post