വാഷിങ്ങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനു പിന്തുണയുമായി താലിബാൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താലിബാൻ ഔദ്യോഗിക വക്താവ് സയ്യിഹുള്ള മുജാഹിദ് പറഞ്ഞു.
അമേരിക്കൻ സൈനിക ട്രൂപ്പുകളെ അഫ്ഗാനിസ്ഥാനിൽ നിന്നും ട്രംപ് പിൻവലിച്ചേക്കുമെന്നും താലിബാൻ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കൻ മാധ്യമം സിബിഎസ്ന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് താലിബാൻ വക്താവ് ഇക്കാര്യം പറഞ്ഞത്. അതേസമയം, താലിബാന്റെ പിന്തുണ തങ്ങൾക്കാവശ്യമില്ലെന്ന് വ്യക്തമാക്കി ട്രംപ് പ്രചാരണ വക്താവ് ടിം മുർതോഗ് രംഗത്തുവന്നിട്ടുണ്ട്.
“ചെറിയ കാര്യങ്ങൾ അദ്ദേഹം വിട്ടുപോയതല്ലാതെ, അമേരിക്കൻ ജനതയ്ക്കു നൽകിയ വാഗ്ദാനങ്ങൾ ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ട്രംപ് പൂർത്തീകരിച്ചു. അതിനാൽ, ട്രംപ് തന്നെ ഇത്തവണ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് താലിബാൻ വിശ്വസിക്കുന്നു. ഭൂതകാലത്ത് മോശം അനുഭവം നേരിട്ടിട്ടുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തികളിൽ ഒരിക്കൽ കൂടി വിശ്വാസമർപ്പിക്കും”- സയ്യിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. ജോ ബൈഡൻ ഉൾപ്പെടെയുള്ള മറ്റുനേതാക്കൾ യാഥാർത്ഥ്യ ബോധമില്ലാത്തവരാണെന്ന മുദ്രാവാക്യങ്ങളാണ് ഇപ്പോൾ അമേരിക്കയിൽ നിന്നുമുയരുന്നത്.
Discussion about this post