തിരുവനന്തപുരം : ലോകകേരള സഭയുടെ സ്പെഷ്യൽ ഓഫീസറായി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ വീണ്ടും നിയമിച്ച് കേരള സർക്കാർ. ഒരു വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിൽ വീണ്ടും നിയമിച്ചിട്ടുള്ളത് സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച സംഘടനാ നേതാവ് ജി. ആഞ്ചലോസിനെയാണ്.
കരാർ അടിസ്ഥാനത്തിലുള്ള നിയമനമായതു കൊണ്ടു തന്നെ നിലവിൽ വാങ്ങിക്കുന്ന പെൻഷനും അർഹതയുണ്ടായിരിക്കുമെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വേതനം സംബന്ധിച്ച ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്ന് നോർക്കാ വകുപ്പിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 2018 ജൂൺ മാസത്തിലാണ് ലോക കേരള സഭയുടെ നടത്തിപ്പിനും സർക്കാരുമായും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും ജി. ആഞ്ചലോസിനെ കേരളസഭയുടെ സ്പെഷൽ ഓഫീസറായി നിയമിച്ചത്. ആദ്യം ആറുമാസത്തേക്കാണ് നിയമിച്ചതെങ്കിലും ആഞ്ചലോസിന്റെ സേവന കാലാവധി 2020 ജൂലൈ 3 വരെ നീട്ടിനൽകിയിരുന്നു.
ലോക കേരളസഭയുടെ പദ്ധതികൾ കാര്യക്ഷമമായി നടത്തുന്നതിന് ആഞ്ചലോസിന്റെ സേവനം ആവശ്യമാണെന്ന് നോർക്ക സിഇഒ സർക്കാരിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വീണ്ടും നിയമിച്ചിരിക്കുന്നത്
Discussion about this post