ഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ഡി-കമ്പനിയുമായും ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ വസ്തുതയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതികൾക്കെതിരായ യു എ പി എ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് എൻ ഐ എയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കേസിലെ പ്രതികൾക്ക് സംസ്ഥാന സർക്കാരിലെ ഉന്നതരിൽ നിന്ന് സ്വാഭാവികമായും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇത്തരം ഗുരുതരമായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന കേരള ബിജെപിയുടെ ആവശ്യം ന്യായമാണെന്നും വി മുരളീധരൻ വ്യക്തമാക്കി.
Discussion about this post