അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുനഃതെരഞ്ഞെടുപ്പ് ക്യാമ്പയിനു വേണ്ടി ആരംഭിച്ച അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ. ട്വിറ്ററിന്റെ അനാവശ്യമായ ഈ ഇടപെടൽ റിപ്പബ്ലിക്കൻ നിയമജ്ഞരെ ചൊടിപ്പിച്ചിട്ടുണ്ട്.
‘സ്പീച്ച് പോലീസ് ‘ പോലെ പ്രവർത്തിക്കുന്ന ട്വിറ്ററിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. ഉക്രൈയ്നിയൻ ഗ്യാസ് കമ്പനിയായ ബുറിസ്മയിലെ ഉദ്യോഗസ്ഥരുമായി അമേരിക്കൻ ഡെമോക്രറ്റിക്ക് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ജോ ബൈഡൻന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചതിനെ തുടർന്നാണ് ട്വിറ്റർ @ടീംട്രംപ് എന്ന അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്തത്. ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു നടപടി.
അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് പോസ്റ്റിന്റേതാണ് ടീംട്രംപ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ. ജോ ബൈഡൻ അമേരിക്കൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് മകനായ ഹണ്ടർ ബൈഡൻ ജോ ബൈഡന് ഉക്രൈൻ വ്യവസായിയായ വഡ്യം പോഴാർസ്ക്യിയെ പരിചയപ്പെടുത്തിയെന്ന് തെളിയിക്കുന്ന രേഖകളും ന്യൂയോർക്ക് പോസ്റ്റ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനു വേണ്ടി ആരംഭിച്ച ടീംട്രംപ് എന്ന അക്കൗണ്ടിന് 2.2 മില്യൺ ഫോളോവേഴ്സാണുള്ളത്.
Discussion about this post