ന്യൂഡൽഹി : ഡൽഹിയിൽ നടന്ന പെൺകുട്ടിയുടെ ആത്മഹത്യയെ പീഡനവും കൊലപാതകവുമാക്കി വ്യാജ വാർത്ത കൊടുത്ത മാധ്യമത്തിനെതിരെ ഡൽഹി പോലീസിന്റെ വിജ്ഞാപനം. ഡൽഹിയിലെ ഗുർമൻഡിയിൽ, ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപം പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവമാണ് മാധ്യമം പീഡനം കൊലപാതകവുമാണെന്ന് തെറ്റായി റിപ്പോർട്ട് ചെയ്തത്.
ബിഹാർ സ്വദേശിയായ പെൺകുട്ടി ഭൂവുടമയുടെ വീട്ടിൽ പീഡിപ്പിക്കപ്പെട്ടുവെന്നും, ഡ്രൈവറുടെ കൂടെ മുറിയിലുറങ്ങാൻ നിർബന്ധിക്കപ്പെട്ടുവെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടിയുടെ വീട്ടുകാരെ മൃതദേഹം കാണാൻ അനുവദിച്ചില്ലെന്നും, അവിടെ കൂടി നിന്ന ബന്ധുക്കളായ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും വാർത്തയിൽ പറയുന്നുണ്ട്. ഇതിനെതിരെ ഡൽഹി പോലീസ് കേസിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു.
പെൺകുട്ടി ആത്മഹത്യ ചെയ്ത മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും, വിശദ പരിശോധനയിൽ, ശരീരത്തിൽ മറ്റ് അസ്വഭാവിക മുറിവുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ നാലിനാണ് പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്. സഫ്ദർജംഗ് ആശുപത്രിയിൽ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ, പെൺകുട്ടിയുടേത് കൊലപാതകമല്ല, ആത്മഹത്യയാണെന്ന് തെളിഞ്ഞതാണ്.
Delhi Police' Rejoinder to the news item published in https://t.co/NVneXCB8Q0 captioned "Hathras model rape, murder and cremation of Dalit girl in Delhi's Gurmandi"https://t.co/zuxCfD6NCO@CPDelhi @LtGovDelhi @PMOIndia @HMOIndia pic.twitter.com/A07a3mDPSW
— Delhi Police (@DelhiPolice) October 17, 2020
Discussion about this post