കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ സികെ ഹാരിസിന്റെ മരണം ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുന്നു. നഴ്സിംഗ് ഓഫീസറുടെ വോയിസ് ക്ലിപ്പിൽ പറയുന്നത് ശരിവെച്ച് ജൂനിയർ ഡോക്ടർ നജ്മ സലിം രംഗത്തെത്തിയതോടെ ആശുപത്രി അധികൃതർ പ്രതിരോധത്തിലായി.
വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്സിജൻ ലഭിക്കാതെ ഹാരിസ് മരിച്ചതെന്ന് നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിനെ അനുകൂലിച്ചാണ് ഡോക്ടർ നജ്മ രംഗത്തെത്തിയത്. ആർട്സ് മരിക്കുന്ന സമയത്ത് താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെങ്കിലും, ഇതു പോലെ മറ്റ് രണ്ട് രോഗികൾ സമാനരീതിയിൽ ഓക്സിജൻ ലഭിക്കാതെ പ്രയാസപ്പെട്ടിരുന്നതിന് താൻ സാക്ഷിയാണെന്നു നജ്മ വെളിപ്പെടുത്തി. ഇവരിൽ ഒരാൾ ജമീലയാണ്. ജമീല ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു ചെല്ലുമ്പോൾ വെന്റിലേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഡ്യൂട്ടി നഴ്സുമാരെ ഇക്കാര്യമറിയിച്ചെങ്കിലും പെട്ടെന്നു തന്നെ പരിഹാരം കാണുന്നതിൽ വീഴ്ചയുണ്ടായി.
ഈ അനാസ്ഥയെപ്പറ്റി മുതിർന്ന ഡോക്ടർമാരെയും ആശുപത്രി അധികൃതരെയും താൻ അറിയിച്ചെങ്കിലും ‘പ്രശ്നമാക്കേണ്ട’ എന്നായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശമെന്നും നജ്മ വെളിപ്പെടുത്തുന്നു. നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശത്തിലുള്ള കാര്യങ്ങൾ അസത്യമല്ല, തനിക്കെതിരെ നടപടി പ്രതീക്ഷിച്ചു തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയതെന്നും നജ്മ വ്യക്തമാക്കി.
Discussion about this post