ഹെലികോപ്റ്ററിൽ സ്ഥലമില്ലാത്തതിനാൽ നിരായുധനായ അഫ്ഗാൻ തടവുകാരനെ വെടിവെച്ചു കൊലപ്പെടുത്തി ആസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ്. യു.എസ് മറൈൻ ഹെലികോപ്റ്റർ ക്രൂ ചീഫ് ജോഷാണ് ഇക്കാര്യം ആസ്ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷനോട് വെളിപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാനിലെ സൈനിക അധിനിവേശ കാലഘട്ടത്തിലാണ് സംഭവം നടന്നത്.സൈനിക നീക്കത്തിലൂടെ 7 കുറ്റവാളികളെയാണ് ആസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ് പിടികൂടിയത്. ഹെലികോപ്റ്ററിൽ 7 പേർക്കുമുള്ള സ്ഥലമില്ലാതിരുന്നതിനാൽ ഒരു അഫ്ഗാൻ തടവുകാരനെ ആസ്ട്രേലിയൻ കമാന്റോ വെടിവെച്ചു കൊലപ്പെടുത്തുകയും ശേഷം, ഇനി 6 കുറ്റവാളികളെ അവശേഷിക്കുന്നുള്ളുവെന്ന് ആസ്ട്രേലിയൻ ഔട്ട്ലെറ്റിൽ അറിയിക്കുകയായിരുന്നുവെന്നും യുഎസ് മറൈൻ ഹെലികോപ്റ്റർ ക്രൂ ചീഫ് പറയുന്നു.
ജീവിതത്തിലാദ്യമായാണ് തനിക്കു ധാർമികമായി ന്യായീകരിക്കാൻ കഴിയാത്തൊരു സംഭവത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുമ്പും ആസ്ട്രേലിയൻ കമാന്റോകൾ അഫാനിസ്ഥാൻ കുറ്റവാളികൾക്കെതിരെ നിയവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.
Discussion about this post