കോഴിക്കോട് : സംസ്ഥാനത്തെ സ്പോർട്സ് വിഭാഗം കനത്ത പ്രതിസന്ധി നേരിടുമ്പോൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ അക്കാദമിയ്ക്ക് മാത്രം സാമ്പത്തിക സഹായം നൽകി സംസ്ഥാന സർക്കാർ. 10 ലക്ഷം രൂപയാണ് മേഴ്സിക്കുട്ടൻ അത്‌ലറ്റിക് അക്കാദമിയ്ക്ക് സംസ്ഥാന സർക്കാർ അനുവദിച്ചത്. പ്രത്യേക ഉത്തരവിറക്കിയാണ് സർക്കാർ തുക അനുവദിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ സംസ്ഥാനത്തെ മറ്റ് കായിക അക്കാദമികളും സ്പോർട്സ് ഹോസ്റ്റലുകളും അടച്ചു പൂട്ടിയിരിക്കുകയാണ്. അതിനു മുൻപ്, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ, ഹോസ്റ്റലുകളിൽ കായികതാരങ്ങൾക്ക് ഭക്ഷണത്തിന് ചെലവായ ഒരു കോടി എൺപത് ലക്ഷം രൂപ പോലും സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് സ്പോർട്സ് കൗൺസിൽ നൽകിയിട്ടില്ല. ഈ കാരണം പറഞ്ഞു തന്നെ ഒരു അക്കാദമിയ്ക്കും ഇതുവരെ സാമ്പത്തിക, സഹായവും നൽകിയിട്ടില്ല. സ്പോർട്സ് താരങ്ങൾക്ക് സൗകര്യങ്ങളില്ലാതെ പരിശീലനം പോലും മുടങ്ങിക്കിടക്കുകയാണ്.
ഇപ്രകാരം കായിക അക്കാദമികളും സ്പോർട്സ് ഹോസ്റ്റലുകളും ബുദ്ധിമുട്ടുമ്പോഴാണ് സർക്കാരിന്റെ ഈ വിവേചനം. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കായികമേഖല പൂർണ്ണമായും അവഗണനയിലാണ്.
Discussion about this post