കോഴിക്കോട്: മുന്നാക്ക സംവരണം നൽകുന്നതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കാന്തപുരം വിഭാഗവും. പിന്നാക്ക സംവരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് സവർണ്ണ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ വ്യഗ്രത കൊള്ളുന്നുവെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിൽ ആരോപിക്കുന്നു. മുന്നാക്ക സംവരണം, സർക്കാർ വിദ്യാഭ്യാസ മേഖലകളിലെ മുസ്ലിങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ പ്ലസ് വൺ പ്രവേശനത്തിൽ, പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളെക്കാൾ മാർക്ക് കുറവുള്ള മുന്നാക്ക വിദ്യാർത്ഥികൾ പ്രവേശനം നേടിയ സംഭവത്തെ വിമർശിക്കുന്ന ലേഖനം, സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നീക്കം വഞ്ചനാപരമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
പിന്നാക്ക വിഭാഗക്കാർക്ക് നിർദ്ദിഷ്ട സംവരണത്തിലെ തോതിൽ ലഭിക്കാതിരുന്ന അതിനു സർക്കാർ മറുപടി പറയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ, എസ്എൻഡിപിയും മുന്നാക്ക വിഭാഗത്തിന് സംവരണം നൽകുന്നതിനെ എതിർത്തു കൊണ്ട് രംഗത്തു വന്നിരുന്നു.
Discussion about this post