Wednesday, November 19, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കിഴക്കന്‍ തുര്‍ക്കിസ്ഥാനെ കോളനിയാക്കിയ ചതി : ലോകത്തിന് മുന്നില്‍ ചൈന പറയുന്നത് പെരും നുണകള്‍

by Brave India Desk
Oct 31, 2020, 01:00 pm IST
in International
Share on FacebookTweetWhatsAppTelegram

മാഞ്ചു സാമ്രാജ്യത്തിലെ ക്വിങ് രാജവംശത്തിന്റെ ആക്രമണത്തോടെയാണ് കിഴക്കൻ തുർക്കിസ്ഥാൻ ചൈനീസ് സാമ്രാജ്യത്തിന് ഭാഗമാവുന്നത്. എങ്കിലും പൂർണമായി കീഴടങ്ങാൻ തയ്യാറാവാതിരുന്ന തുർക്കിസ്ഥാൻ ജനത, 1949-ലെ ചൈനീസ് അധിനിവേശം വരെ ശക്തമായി തന്നെ ചെറുത്തു നിന്നു. ഒരളവു വരെ ഏറെക്കുറെയൊരു സ്വതന്ത്ര രാഷ്ട്രമായി തന്നെ നിലകൊണ്ട തുർക്കിസ്ഥാൻ അടിച്ചമർത്തുന്നത് ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ഭരണാധികാരികളാണ്.

ക്വിങ് രാജവംശത്തെ കടന്നുകയറ്റക്കാരായ കാട്ടാളന്മാരായാണ് ചൈന കണക്കാക്കുന്നതെങ്കിലും, അവർ പിടിച്ചടക്കിയ കിഴക്കൻ തുർക്കിസ്ഥാൻ തങ്ങളുടെ ഭാഗമാണെന്ന് വിചിത്രമായ നയം അവർ മുന്നോട്ടുവയ്ക്കുന്നു. ഇന്നാ ഭാഗം അറിയപ്പെടുന്നത് സിങ്ജിയാങ്ങ് എന്ന പേരിലാണ്. ശക്തവും വിപുലവുമായ പ്രൊപ്പഗാൻഡ പദ്ധതികൾ കൊണ്ട്, ഇന്ത്യയുടെ പകുതിയോളം വരുന്ന വലിയൊരു രാജ്യത്തെയും ആ പാരമ്പര്യത്തെയും ചൈനക്കാർ വിസ്മൃതിയിൽ ആഴ്ത്തി. ഇന്നും അവിടത്തെ തദ്ദേശ ജനതയെ ബാഹ്യലോകവുമായി ബന്ധപ്പെടാൻ ചൈന അനുവദിക്കാത്തതിന്റെ പ്രധാന കാരണം ഈ സാംസ്കാരിക അധിനിവേശം പുറത്തറിയാതിരിക്കാനും വീണ്ടും ചർച്ച ചെയ്യപ്പെടാതിരിക്കാനുമാണ്.

Stories you may like

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

അയ്യേ ചമ്മി….ഇന്ത്യയുടെ റാഫേൽ തകർന്നെന്ന് എഐ വ്യാജപ്രചരണം: പിന്നിൽ ചൈനയെന്ന് അമേരിക്ക

തദ്ദേശ ചൈനീസ് ജനതയെ സിങ്ജിയാങ് മേഖലയിൽ അധിവസിപ്പിച്ച് ആ സംസ്കാരത്തെ പാടെ മായ്ച്ചു കളയാൻ ചൈന ദശാബ്ദങ്ങളായി പ്രവർത്തിക്കുന്നുണ്ട് അങ്ങനെ, സ്വാതന്ത്ര്യം നഷ്ടപ്പെട്ട കിഴക്കൻ തുർക്കിസ്ഥാന്, തങ്ങളുടെ
വ്യക്തിത്വം കൂടിയാണ് സാവധാനമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം, 1949-ൽ, അധിനിവേശം നടക്കുന്നതു വരെ തുർക്കിസ്ഥാൻ ജനതയുടെ 2 ശതമാനം മാത്രമായിരുന്നു ചൈനീസ് വംശജർ ഉണ്ടായിരുന്നത്. എന്നാൽ, ഇന്നത് വലിയൊരളവിൽ വർദ്ധിച്ചിരിക്കുന്നു.

കിഴക്കൻ തുർക്കിസ്ഥാൻ ഇപ്പോഴും സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നുണ്ട്. എന്നാൽ, ഉരുക്കുമുഷ്ടികൾ കൊണ്ട് അവരെ അടിച്ചമർത്തുന്ന ചൈന, സ്വാതന്ത്ര്യ പ്രസ്ഥാനത്തെ നേരിയ തോതിൽ അനുകൂലിക്കുന്നവരെ പോലും തീവ്രവാദികളും വിഘടനവാദികളും ഭീകരരുമായി പ്രഖ്യാപിക്കുകയാണ്. അങ്ങനെ സ്വാതന്ത്ര്യം എന്ന ബോധം മുളയിലെ തന്നെ തള്ളിക്കളയാൻ കഴിഞ്ഞ ഏഴു ദശാബ്ദമായി ചൈന വളരെയധികം ശ്രദ്ധ ചെലുത്തുന്നു. പ്രത്യക്ഷത്തിൽ തെളിവുകൾ ഒന്നുമില്ലെങ്കിലും, വേൾഡ് ഉയിഗുർ കോൺഗ്രസിനെ അടക്കം തീവ്രവാദ സംഘടനയാണ് ചൈന കാണുന്നത്. എന്നാൽ, ജർമനിയും അമേരിക്കയും ഈ സംഘടനയുടെ വാദങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.

തുർക്ക്മെനിസ്ഥാന്റെ വിദൂര നിയന്ത്രിത ഭരണകൂടത്തിലെ പ്രസിഡണ്ട് ആയ ഗുലാം ഉസ്മാൻ, ചൈനയുടെ അക്രമങ്ങളും നരവേട്ടകളും മനുഷ്യാവകാശലംഘനങ്ങളും ലോകത്തോട് വിളിച്ചു പറയാറുണ്ട്. അവികസിത രാഷ്ട്രങ്ങൾ ചൈനയുടെ കടം സഹായമായി സ്വീകരിക്കുമ്പോൾ, അവർക്ക് മുന്നറിയിപ്പ് കൊടുക്കുന്നതും ഉസ്മാനാണ്. “സൂക്ഷിക്കുക തിരിച്ചടച്ചില്ലെങ്കിൽ, നിങ്ങളുടെ മണ്ണ് ചൈന പിടിച്ചെടുക്കുമെന്ന് ” അദ്ദേഹം ചെറു രാഷ്ട്രങ്ങൾക്ക് ശക്തമായ താക്കീത് നൽകുന്നു.

ഉയിഗുറുകൾ, ടാർടാറുകൾ, കസാക്കുകൾ, കിർഗുകൾ, ഉസ്ബെക്കുകൾ എന്നിവരടക്കം ആകെ മൊത്തം 30 ലക്ഷം പേരെ ഇക്കണ്ട കാലത്തിനിടയ്ക്ക് ചൈന വംശഹത്യ ചെയ്തുവെന്നത്, മനുഷ്യരാശിക്ക് നേരെ പല്ലിളിച്ചു കൊണ്ട് നിൽക്കുന്ന സത്യമാണ്.നിലവിൽ, സർവ്വ നിയമങ്ങളും ലംഘിച്ചു കൊണ്ട് ഇന്ത്യൻ നിയന്ത്രണ രേഖയിലും ജപ്പാനോടും ചൈന നടത്തുന്ന അക്രമങ്ങൾ, ചൈനയ്ക്കെതിരെ കർശനമായ നിലപാടെടുക്കാൻ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ പോലെയുള്ള ശക്തമായ സംഘടനകളുടെ ഇടപെടലോടെ, ചൈനീസ് വ്യാളിയെ നിയന്ത്രിക്കാൻ സാധിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

Tags: chinaEast TurkistanXingjiang
Share78TweetSendShare

Latest stories from this section

ചെങ്കോട്ട മുതൽ കശ്മീർ വനം വരെ ഇന്ത്യയെ ആക്രമിച്ചു: വിവാദപരാമർശവുമായി പാകിസ്താൻ നേതാവ്

ചെങ്കോട്ട മുതൽ കശ്മീർ വനം വരെ ഇന്ത്യയെ ആക്രമിച്ചു: വിവാദപരാമർശവുമായി പാകിസ്താൻ നേതാവ്

ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് ഊഷ്മള വരവേൽപ്പൊരുക്കി പുടിൻ ; പുടിന്റെ ഇന്ത്യ സന്ദർശനം ഡിസംബർ ആദ്യവാരം

ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് ഊഷ്മള വരവേൽപ്പൊരുക്കി പുടിൻ ; പുടിന്റെ ഇന്ത്യ സന്ദർശനം ഡിസംബർ ആദ്യവാരം

ബിസിനസ് മുഖ്യം ; ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് തള്ളി ട്രംപ്

ബിസിനസ് മുഖ്യം ; ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് തള്ളി ട്രംപ്

‘ഇത് രക്തസാക്ഷിത്വം’ തെറ്റിദ്ധരിക്കപ്പെട്ടത്: ആക്രമണത്തിന് മുൻപ് ചാവേർ ആക്രമണങ്ങളെ ന്യായീകരിക്കുന്ന വീഡിയോ തയ്യാറാക്കി ഉമർ

‘ഇത് രക്തസാക്ഷിത്വം’ തെറ്റിദ്ധരിക്കപ്പെട്ടത്: ആക്രമണത്തിന് മുൻപ് ചാവേർ ആക്രമണങ്ങളെ ന്യായീകരിക്കുന്ന വീഡിയോ തയ്യാറാക്കി ഉമർ

Discussion about this post

Latest News

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

എസ്‌ഐആർ പേടി ; ബിഎൽഒമാർ വീട്ടിലെത്താൻ തുടങ്ങിയതോടെ അനധികൃത ബംഗ്ലാദേശികളുടെ കൂട്ടയോട്ടം ; ബംഗാൾ അതിർത്തികളിൽ നീണ്ടനിര

എസ്‌ഐആർ പേടി ; ബിഎൽഒമാർ വീട്ടിലെത്താൻ തുടങ്ങിയതോടെ അനധികൃത ബംഗ്ലാദേശികളുടെ കൂട്ടയോട്ടം ; ബംഗാൾ അതിർത്തികളിൽ നീണ്ടനിര

അയ്യേ ചമ്മി….ഇന്ത്യയുടെ റാഫേൽ തകർന്നെന്ന് എഐ വ്യാജപ്രചരണം: പിന്നിൽ ചൈനയെന്ന് അമേരിക്ക

അയ്യേ ചമ്മി….ഇന്ത്യയുടെ റാഫേൽ തകർന്നെന്ന് എഐ വ്യാജപ്രചരണം: പിന്നിൽ ചൈനയെന്ന് അമേരിക്ക

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

തലാഖ്-ഇ-ഹസൻ : ആധുനിക സമൂഹത്തിൽ ഇതെങ്ങനെ തുടരും? സ്ത്രീയുടെ അന്തസ്സ് ഇങ്ങനെയാണോ ഉയർത്തിപ്പിടിക്കുന്നത്?: സുപ്രീംകോടതി

55 സൈനികരുടെ ജീവനെടുത്തവൻ ; തലയ്ക്ക് ഒന്നരക്കോടി രൂപ വിലയുള്ള കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദേവ്ജി കൊല്ലപ്പെട്ടു

55 സൈനികരുടെ ജീവനെടുത്തവൻ ; തലയ്ക്ക് ഒന്നരക്കോടി രൂപ വിലയുള്ള കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദേവ്ജി കൊല്ലപ്പെട്ടു

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം ആർസിബിക്ക്

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം ആർസിബിക്ക്

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

16കാരനെ ഭീകരസംഘടനയിൽ ചേരാൻ നിർബന്ധിച്ച കേസ്;എൻഐഎ അന്വേഷിക്കും…

അൻമോൾ ബിഷ്‌ണോയി 11 ദിവസത്തെ എൻ‌ഐ‌എ കസ്റ്റഡിയിൽ ; ചോദ്യം ചെയ്യൽ എൻ‌ഐ‌എ ആസ്ഥാനത്ത്

അൻമോൾ ബിഷ്‌ണോയി 11 ദിവസത്തെ എൻ‌ഐ‌എ കസ്റ്റഡിയിൽ ; ചോദ്യം ചെയ്യൽ എൻ‌ഐ‌എ ആസ്ഥാനത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies