തൊടുപുഴ: ഇടുക്കിയിൽ അഞ്ച് വയസ്സുകാരന് പിതൃസഹോദരന്റെ ക്രൂരമർദ്ദനം. അസം സ്വദേശിയായ അഞ്ചുവയസുകാരനാണ് മർദ്ദനത്തിന് ഇരയായത്. കഴുത്തിൽ പിടിച്ച് നിലത്തടിച്ച കുട്ടിയുടെ തലയോട്ടി പൊട്ടി ആന്തരിക രക്തസ്രാവം സംഭവിച്ചു.
നേരത്തേയും പ്രതി പലതവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇതു നിർത്തണമെന്ന് ആശാ പ്രവർത്തകർ വീട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. ക്രൂരമർദ്ദനത്തിന് ഇരയായ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചുവെങ്കിലും ആദ്യം ആശുപത്രിയിൽ കൊണ്ട് പോകാൻ വീട്ടുകാർ കൂട്ടാക്കിയിരുന്നില്ല. നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചതോടെയാണ് വീട്ടുകാർ കുട്ടിയെ പിന്നീട് ആശുപത്രിയിൽ കൊണ്ടു പോയത്.
തൊടുപുഴ ഉണ്ടപ്ലാവിൽ താമസിക്കുന്ന അസം സ്വദേശികളുടെ വീട്ടിലാണ് സംഭവം ഉണ്ടായത്. മർദ്ദിച്ചയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
Discussion about this post