ഡല്‍ഹി: ബീഹാറില്‍ ഭരണത്തിലെത്തിയാല്‍ വികസനം സാദ്ധ്യമാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് – ആര്.ജെ.ഡി മഹാസഖ്യത്തെ പരിഹസിച്ച് ബി.ജെ.പി ദേശിയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. സോനെപൂരില്‍ നടന്ന റാലിയ്ക്കിടെയാണ് നദ്ദയുടെ പരാമര്‍ശം.
19 ലക്ഷം തൊഴില്‍ എന്ന ബി.ജെ.പി വാഗ്ദ്ധാനം ഉദ്ദേശിക്കുന്നത് 19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണെന്നും ബീഹാറിലെ ഒരാള്‍ക്ക് ജോലി ലഭിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് ജോലി നല്കാന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഷറീസ് ഉള്‍പ്പെടെയുള്ള മേഖലകളെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
‘ ആര്.ജെ.ഡി അരാജകത്വവാദികളുടെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് ദേശവിരുദ്ധ പാര്‍ട്ടിയാണ്. ഇതാണ് ബീഹാറിലെ മഹാസഖ്യം. ഈ സഖ്യത്തിന് സംസ്ഥാനത്ത് വികസനം ഉറപ്പാക്കാനാകുമോ ? ‘ നദ്ദ ചോദിച്ചു. ‘ ഇറ്റാലിയന്‍ ‘ ഗവണ്മെന്റിനെയാണോ അതോ ‘ എല്‍.ഇ.ഡി ‘ സര്ക്കാരിനെയോണോ ബീഹാറിലെ ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ആര്.ജെ.ഡി തങ്ങളുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന 10 ലക്ഷം തൊഴിലവസരങ്ങളെ നദ്ദ വിമര്‍ശിക്കുകയും ചെയ്തു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സൃഷ്ടിച്ചത് ആര്.ജെ.ഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണെന്ന് നദ്ദ പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്നുള്ള അടുത്തിടെ നടന്ന വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും നദ്ദ വിമർശിച്ചു.
Discussion about this post