ഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറുകള്‍ പാലിച്ച് സ്ഥിതി സാധാരണനിലയിലാക്കാന്‍ ചൈന തയാറാവണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തില് കിഴക്കന്‍ ലഡാക്കിലുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായി തല്‍സ്ഥിതി മാറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന് ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണ് തുടരുന്നത്. അതിര്‍ത്തികളില്‍ സമാധാനത്തിനായി ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. എന്നാല്‍, കോവിഡ് കാലത്ത് സ്ഥിതിയില്‍ മാറ്റമുണ്ടായിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധി നേരിടുകയാണെന്നും എസ്.ജയശങ്കര്‍ കൂട്ടിച്ചേർത്തു.
Discussion about this post