ന്യൂഡൽഹി : രാജ്യത്തെ വേജസ് കോഡ് ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ ഭേദഗതി പ്രകാരം ലൈംഗിക പീഡന കേസുകളിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ബോണസ് ലഭിക്കില്ല.
നിലവിലുള്ള നിയമപ്രകാരം ക്രമക്കേട്, മോഷണം, അക്രമപ്രവർത്തനങ്ങൾ, അട്ടിമറി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികൾക്ക് ബോണസ് ലഭ്യമല്ല. ഈ കുറ്റങ്ങളുടെ കൂട്ടത്തിൽ ലൈംഗികപീഡനങ്ങൾ കൂടി ഉൾപ്പെടുത്തി പ്രതികൾക്ക് നിയമപ്രകാരം ബോണസ് നിഷേധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. സാമ്പത്തിക ആനുകൂല്യം റദ്ദു ചെയ്യുമെന്ന തോന്നലുണ്ടായാൽ ജോലിസ്ഥലങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാകുമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്.
വേജസ് കോഡ് ഭേദഗതിയുടെ അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം മറ്റു മൂന്നു തൊഴിൽ പരിഷ്കരണ നിയമങ്ങളുടെയും ചട്ടം കേന്ദ്രസർക്കാർ തയ്യാറാക്കുന്നുണ്ട്.
Discussion about this post