ന്യൂഡൽഹി : രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ച് ജയിച്ച തെരഞ്ഞെടുപ്പുഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നായർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തന്റെ നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തുകൊണ്ടാണ് സരിത ഹർജി സമർപ്പിച്ചത്. സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
വയനാട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ സരിത ആവശ്യപ്പെട്ടിരുന്നു. സരിതയുടെ അഭിഭാഷകൻ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനാലാണ് ഹർജി തള്ളിയത്. ഹർജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയടങ്ങുന്ന ബെഞ്ചാണ്. അമേഠിയിലെ ലോകസഭാ മണ്ഡലത്തിൽ താൻ നൽകിയ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നുവെന്നും വയനാട്ടിൽ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയതിന്റെ കാരണം വ്യക്തമല്ലെന്നും സരിത ഹർജിയിൽ സൂചിപ്പിച്ചിരുന്നു.
Discussion about this post