വാഷിങ്ടൺ: വിജയത്തിന് തൊട്ടരികിൽ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ. 264 വോട്ടുകൾ ഇതുവരെ നേടിയ ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനേക്കാൾ ബഹുദൂരം മുന്നിലാണ്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകൾ ആണ്. ട്രംപിന് ഇതുവരെ നേടാനായത് വെറും 214 വോട്ടുകൾ മാത്രവും. ഡമോക്രാറ്റിക് പാർട്ടിക്കും റിപ്പബ്ലിക്കൻ പാർട്ടിയ്ക്കും തുല്യശക്തിയുള്ള സംസ്ഥാനങ്ങളായ മിഷിഗണും വിസ്കോൺസിനും കൂടി പിടിച്ചതോടെ 26 വോട്ടു കൂടി ജോ ബൈഡൻ നേടി.
അതേസമയം, മെയിനിൽ ഒരു വോട്ട് കൂടി ട്രംപ് നേടി. നെവേഡയിലെ വോട്ടുകൾ 84 ശതമാനം എണ്ണിത്തീർന്നതിൽ, ജോ ബൈഡൻ പതിനായിരത്തിലധികം വോട്ട് ലീഡ് ചെയ്യുകയാണ്. നെവേഡ കൂടി പിടിക്കുന്നതിലൂടെ 270 സീറ്റ് നേടുന്ന ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കും. പെൻസിൽവാനിയയിൽ ട്രംപ് മുന്നിട്ടു നിൽക്കുന്നു. പക്ഷേ, ജോർജ്ജിയിൽ മികച്ച ലീഡ് ഉണ്ടായിരുന്ന ട്രംപിന്റെ ലീഡ് 99 ശതമാനം വോട്ട് എണ്ണി തീരുമ്പോഴേക്കും 3000 വോട്ടിന് മാത്രമായി കുറഞ്ഞുവെന്നും മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
11 ഇലക്ട്രൽ വോട്ടുകളാണ് അരിസോണയിലുള്ളത്. അവയിൽ 50.5 ശതമാനവും ബൈഡൻ നേടിയതോടെ മിഷിഗണിലെയും ജോർജ്ജിയയിലെയും കോടതിയിൽ ട്രംപ് പക്ഷം ഫയൽ ചെയ്ത കേസുകൾ കോടതി തള്ളി. ജോർജിയയിൽ വൈകിയെത്തിയ 53 ബാലറ്റുകൾ കൂട്ടിക്കലർത്തി എന്ന ട്രംപ് പക്ഷം ആരോപിച്ചിരുന്നു. ഏതാണ്ട് സമാനമായ വാദം തന്നെയാണ് മിഷിഗണിലും ഇവർ ഉന്നയിച്ചത്. എന്നാൽ, രണ്ടും കോടതി തള്ളുകയായിരുന്നു.
Discussion about this post