ന്യൂഡൽഹി: വരാണസിയിൽ 614 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും. നവംബർ 9 ന് രാവിലെ 10.30 ക്ക് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചടങ്ങുകൾ നിർവഹിക്കുക. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.
ദർശാശ്വമേദ് ഘാട്ട്, ഖിട്ക്കിയ ഘാട്ട് എന്നിവയുടെ പുനർവികസന പദ്ധതി, കാശിയുടെ പുനർവികസന പദ്ധതി, ബെനിയാ ബാഗിലുള്ള പാർക്കിന്റെ പുനർ വികസന പദ്ധതിയും പാർക്കിങ് സൗകര്യവും, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന്റെ ഭാഗമായി റോഡുകളിൽ അറ്റകുറ്റപണികൾ നടത്താനുള്ള പദ്ധതി, ഗിരിജാ ദേവി സംസ്കൃതിക് സങ്കുൽ മൾട്ടി പർപ്പസ് ഹാളിന്റെ നവീകരത്തിനുള്ള പദ്ധതി തുടങ്ങിയവയ്ക്കായിരിക്കും പ്രധാനമന്ത്രി തറക്കല്ലിടുക. കൂടാതെ, സർനാദ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ഗോക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി, വാരണാസി നഗരത്തിലെ സ്മാർട്ട് ലൈറ്റിങ് വർക്ക്, 105 അംഗനവാടി കേന്ദ്രങ്ങൾ, 102 ഗൗ ആശ്രയ കേന്ദ്രങ്ങൾ എന്നിവയും പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
അതേ സമയം, ഇന്ന് ഗുജറാത്തിലെ ഹസീറയിലുള്ള റോ-പാക്സ് ടെർമിനൽ ഫ്ലാഗ്ഓഫ് ചെയ്യുമെന്നാണ് ലഭ്യമായ വിവരങ്ങൾ. വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചടങ്ങുകൾ നിർവഹിക്കുക. ഏകദേശം 25 കോടി രൂപ ചെലവിട്ട് നിർമ്മിച്ച റോ-പാക്സ് ടെർമിനലിന് 100 മീറ്റർ നീളവും 40 മീറ്റർ വീതിയുമാണുള്ളത്.
Discussion about this post