തിരുവനന്തപുരം: കേരള പോലീസിന്റെ നവീകരണത്തിന് കേന്ദ്ര സർക്കാർ നൽകിയ തുക ചെലവഴിക്കാതെ സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക വർഷം അനുവദിച്ച തുകയാണ് ഫലപ്രദമായി വിനിയോഗിക്കാതെ കിടക്കുന്നത്.
പോലീസ് സേനയുടെ നവീകരണത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത് 54 കോടി രൂപയാണ്. എന്നാൽ സംസ്ഥാനത്തെ മാവോയിസ്റ്റ് തീവ്രവാദ സംഘടനകളിൽ നിന്നുള്ള ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ പോലും, വേണ്ടരീതിയിൽ ഈ ഫണ്ട് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല. കാലപ്പഴക്കം ചെന്ന ആയുധങ്ങളും ഉപകരണങ്ങളുമായി ഡ്യൂട്ടിക്കിറങ്ങുന്ന പോലീസിനെ നവീകരിക്കാനാണ് കേന്ദ്രസർക്കാർ ഓരോ വർഷവും സാമ്പത്തിക സഹായം അനുവദിക്കുന്നത്. എന്നാൽ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നതിൽ സംസ്ഥാന സർക്കാർ പലപ്പോഴും പരാജയപ്പെടുന്നുവെന്നാണ് പരാതികൾ ഉയർന്നത്.
2018-19 സാമ്പത്തിക വർഷത്തിൽ 17.6 78 കോടി രൂപ അനുവദിച്ചതിൽ, 2.17 കോടി രൂപ മാത്രമാണ് ചെലവാക്കിയിരിക്കുന്നത്. 2014 മുതലുള്ള കണക്കെടുത്താൽ ഇതുവരെ ലഭിച്ച 142 കോടി രൂപയിൽ 73 കോടി രൂപ മാത്രമാണ് സംസ്ഥാന സർക്കാർ ചെലവാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മാവോയിസ്റ്റ് തീവ്രവാദ ഭീഷണികൾ വർധിച്ചു വരുന്നത് ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്നു. ഈ അവസ്ഥയിലും സംസ്ഥാനസർക്കാർ അനാസ്ഥ തുടരുകയാണ്.
Discussion about this post