തിരുവനന്തപുരം: ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നെന്നെ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ലൈഫിലെ കമ്മീഷന്‍റെ ഒരു പങ്ക് ശിവശങ്കറിനായിരുന്നു. ലൈഫ് മിഷനിലെ 36 പദ്ധതികളിൽ 26 എണ്ണവും നൽകിയത് രണ്ട് കമ്പനികൾക്കാണെന്നും സ്വപ്ന എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു. ഇവരുടെ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‍നയ്ക്ക് കൈമാറിയെന്നും മൊഴിയിലുണ്ട്
താൻ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കർ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചത് ശിവശങ്കറാണെന്നും ജയിലിലെ ചോദ്യം ചെയ്യലിൽ സ്വപ്ന ഇഡിയോട് വെളിപ്പെടുത്തി.
അതേസമയം കെ ഫോണിലും ലൈഫ് മിഷനിലും കൂടുതൽ കരാറുകൾ സന്തോഷ് ഈപ്പന് ശിവശങ്കർ വാഗ്ദാനം ചെയ്തെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post