ബിഹാർ തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും വൻ വിജയം ആവർത്തിച്ച് ബിജെപിയും ജെഡിയുവും. ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലാണ് ഇരു പാർട്ടികളും ഗംഭീര പ്രകടനം ആവർത്തിച്ചത്.
ദാമൻ ദിയു മുനിസിപ്പാലിറ്റിയിൽ ബിജെപി അധികാരം നിലനിർത്തി. ദാമൻ ജില്ലാ പഞ്ചായത്തിലും പാർട്ടി സ്ഥാനാർത്ഥി വിജയിച്ചു. 2015 മുതൽ കോൺഗ്രസ് സഖ്യം ഭരിച്ചിരുന്ന പഞ്ചായത്ത് എൻഡിഎ സഖ്യം പിടിച്ചെടുത്തു.
ദാമൻ മുനിസിപ്പാലിറ്റിയിലെ 15 വാർഡുകളിൽ 11ലും ബിജെപി വിജയിച്ചു. കോൺഗ്രസ് ഒരിടത്ത് മാത്രമാണ് വിജയിച്ചത്. ദാമൻ ജില്ലാ പഞ്ചായത്തിൽ പത്ത് സീറ്റുകളിൽ ബിജെപി വിജയിച്ചു. ദിയു ജില്ലാ പഞ്ചായത്തിലെ എട്ടിൽ അഞ്ച് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ കോൺഗ്രസ്സ് എല്ലായിടത്തും തോറ്റു.
ദാദ്ര നഗർ ഹവേലിയിലും ബിജെപിയും ജെഡിയുവും വിജയിച്ചു. ഇവിടെ 20ൽ 17 സീറ്റുകളിലും ജെഡിയു വിജയിച്ചപ്പോൾ 3 ഇടത്ത് ബിജെപി വിജയിച്ചു. 2015 മുതൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ് എല്ലാ സീറ്റുകളിലും തോറ്റ് നാണം കെട്ടു. സില്വാസ മുനിസിപ്പാലിറ്റിയിൽ 15ൽ 9 സീറ്റുകളും നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തി.
Discussion about this post