പടക്കങ്ങൾ വിറ്റതിനു പോലീസ് അറസ്റ്റ് ചെയ്ത കച്ചവടക്കാരനെ ഉടൻ റിലീസ് ചെയ്യാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. പടക്കങ്ങൾക്കു നിരോധനമേർപ്പെടുത്തിയതിനു പിന്നാലെ യു.പി പോലീസ് ഭുലന്ദ്ഷഹറിലെ ഒരു പടക്ക കച്ചവടക്കാരന്റെ കട നശിപ്പിക്കുകയും അയാളുടെ മകളുടെ മുമ്പിൽ വെച്ച് പടക്ക കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യോഗി ആദിത്യനാഥ് ഇടപെട്ടത്. പടക്കങ്ങൾ നിരോധിച്ചുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അനധികൃതമായി പടക്കം വിൽക്കുന്നവരെ പിടികൂടാൻ യുപി പോലീസ് നീക്കങ്ങളാരംഭിച്ചത്. ഭുലന്ദ്ഷഹറിലെ പടക്ക കച്ചവടക്കാരന്റെ കട തകർക്കുമ്പോൾ അയാളുടെ മകൾ കരയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. ഇതിനെതിരെ, സാഹചര്യം കൈകാര്യം ചെയ്തതിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി വ്യക്തികളാണ് രംഗത്തു വന്നത്.
ഇവയെല്ലാം പരിഗണിച്ച്, കട നശിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യോഗി സർക്കാർ നടപടിയെടുത്തിട്ടുണ്ട്. ഇവയ്ക്കു പുറമെ, അച്ഛന്റെ പടക്കക്കട തകർക്കുമ്പോൾ നിസ്സഹായതോടെ നോക്കി നിന്നു കരഞ്ഞ പെൺകുട്ടിയെ കാണാൻ കൈനിറയെ മധുര പലഹാരങ്ങളുമായി ഉത്തർപ്രദേശിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഭുലന്ദ്ഷഹറിലെത്തിയിരുന്നു.
Discussion about this post