അഡ്വക്കേറ്റ് എ ജയശങ്കര്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ താന്‍ ഇരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയ സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ‘ജയശങ്കര്‍ ഉള്ള ചര്‍ച്ചക്ക് പങ്കെടുക്കണോ എന്ന് ഞാനും ചിന്തിക്കുകയാണ്. ജയശങ്കര്‍ ഉണ്ടെങ്കില്‍ സിപിഎം പ്രതിനിധി ഇറങ്ങിപ്പോവും. ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ ഒരു ത്രില്ലില്ല .’ എന്നാണ് സന്ദീപ് ഫേസ്‌ബുക്കില്‍ പറഞ്ഞിരിക്കുന്നത്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി കെ ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റ് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു ഷംസീര്‍ ഇറങ്ങിപ്പോയത്. മുസ്‌ലീം ലീഗിനായി പി.കെ ഫിറോസും ബി.ജെ.പിയ്ക്കായി കെ.പി പ്രകാശ് ബാബുവുമായിരുന്നു ജയശങ്കറിനും ഷംസീറിനും പുറമെ പാനലിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സി.പി.ഐ.എമ്മിന്റെ ബഹിഷ്‌കരണം പിന്‍വലിക്കുന്നത് ജയശങ്കര്‍ അടക്കമുള്ളവരില്‍ ചിലരുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന ഉപാധിയിന്‍മേലായിരുന്നെന്നും ഷംസീര്‍ പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ജയശങ്കർ ഉള്ള ചർച്ചക്ക് പങ്കെടുക്കണോ എന്ന് ഞാനും ചിന്തിക്കുകയാണ്. ജയശങ്കർ ഉണ്ടെങ്കിൽ സിപിഎം പ്രതിനിധി ഇറങ്ങിപ്പോവും. ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ ഒരു ത്രില്ലില്ല .
https://www.facebook.com/Sandeepvarierbjp/posts/4703415719700157
Discussion about this post