കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജയ് ശ്രീറാം വിളിക്കാൻ അനുവദിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്. ജയ് ശ്രീറാം വിളിക്കേണ്ടവർ മോദിയുടെ ഗുജറാത്തിലേക്ക് പോകണമെന്നാണ് ഇയാൾ പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഈ വിവാദ പരാമർശം നടത്തുന്നതിന്റെ വീഡിയോ ബംഗാളിലെ ബിജെപി ഘടകം ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ, വീഡിയോ ചിത്രീകരിച്ച സമയം വ്യക്തമല്ല.
തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഹിന്ദുവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് ഇതാദ്യമായല്ല. നേരത്തെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തന്നെ ഹിന്ദു വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതേസമയം, മമതാ ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും അജണ്ട ന്യൂനപക്ഷ പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവുമാണെന്നുള്ള ആരോപണം പശ്ചിമ ബംഗാളിൽ ശക്തമായിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഈ വീഡിയോ ബിജെപി പുറത്തു വിട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം മമതാ ബാനർജി യാത്ര ചെയ്യവെ റോഡിൽ ജയ് ശ്രീറാം വിളിച്ചെന്നാരോപിച്ച് പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. മമതാ വാഹനത്തിൽ നിന്നും പുറത്തിറങ്ങി ഇവരോട് വാഗ്വാദത്തിലേർപ്പെടുന്നതിന്റെ വീഡിയോ അന്ന് സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. കഴിഞ്ഞ വർഷം ജയ് ശ്രീറാം വിളിച്ച പതിനഞ്ചോളം പേരെ ഗുണ്ടകളെന്ന് മുദ്രകുത്തിയാണ് ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post