ടെഹ്റാന്: ഇറാന്റെ ആണവായുധ പദ്ധതികളുടെ തലവന്‍ മൊഹ്സിന്‍ ഫക്രിസാദെയെ വെടിവച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം. പ്രതികാരം ചെയ്യുമെന്നും ഇറാന് അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് മൊഹ്സെന്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായത്.
മൊഹ്സെന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു.സുരക്ഷ സേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഫഖ്രിസാദെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇറാന് തലസ്ഥാനമായ ടെഹ്റാനിലുള്ള ഒരു ചെറിയ നഗരമായ അബ്സാരിഡിലാണ് ആക്രമണം നടന്നത്. ആക്രമണ ശേഷം ഭീകരവാദികള്‍ രക്ഷപ്പെട്ടത് സംബന്ധിച്ച് യാതൊരു വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പും മൊഹ്സെന്‍ നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.
ഇറാന്റെ ആണവ മിസൈൽ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്നു മൊഹ്സിൻ. അതിനാൽ തന്നെ, അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന നോട്ടപ്പുള്ളികളിൽ ഒരാളായിരുന്നു അദ്ദേഹം. മൊഹ്സിന്റെ കൊലപാതകത്തിനു പിറകിൽ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് ആണെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ ദീർഘകാല സ്വപ്നമായ ആണവപദ്ധതി വേരോടെ നശിപ്പിക്കപ്പെട്ടത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. മൊഹ്സിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്നും ഇറാൻ സർക്കാർ ഭീഷണി മുഴക്കിയിട്ടുണ്ട്.
2018-ൽ, അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇറാന്റെ ആണവ പദ്ധതിയുടെ രഹസ്യരേഖകൾ മൊസാദ് തട്ടിയെടുത്ത് ഇസ്രായേലിലേക്ക് കടത്തിയിരുന്നു. ഇതിനു മുൻപ് ഇറാനെ 4 ആണവ ശാസ്ത്രജ്ഞരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.
Discussion about this post