വടകര: ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ എൻഫോഴ്സ്മെന്റ് പരിശോധന. സൊസൈറ്റിയുടെ വടകരയിലെ ആസ്ഥാനത്താണ് പരിശോധന നടന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിച്ചത്.
രണ്ടര മണിക്കൂർ പരിശോധകർ ഊരാളുങ്കൽ ആസ്ഥാനത്ത് ചിലവഴിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. സർക്കാരുമായി ബന്ധപ്പെട്ട നിരവധി കരാറുകൾ സിപിഎം ബന്ധത്തിന്റെ പുറത്താണ് സൊസൈറ്റിക്ക് ലഭിച്ചത് എന്ന് ആക്ഷേപങ്ങൾ നിലവിലുണ്ട്.
നോട്ട് നിരോധനത്തിന്റെ കാലത്ത് വലിയ തോതിൽ സൊസൈറ്റി കള്ളപ്പണം വെളുപ്പിച്ചതായി ബിജെപി ആരോപിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കള്ളപ്പണം വെളുപ്പിക്കലെന്നും പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ പറഞ്ഞു. എൻഫോഴ്സ്മെന്റ് പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post