കന്നഡ എഴുത്തുകാരനും പണ്ഡിതനുമായ ഡോ.എം.എം കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റ് മരിച്ച സംഭവത്തിലെ അന്വേഷണം പുതിയ വഴിയിലേയ്ക്ക്. ഒരു സര്‍ക്കാര്‍ ഉദ്യാഗസ്ഥയുമായുള്ള കല്‍ബുര്‍ഗിയുടെ തര്‍ക്കവും തുടര്‍ന്നുണ്ടായ സംഭവങ്ങളും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. തന്റെ കീഴിലായിരുന്ന സാഹിത്യ ട്രസ്റ്റില്‍ വിദ്യാവതി ബജന്ത്രി എന്ന വനിതാ ഓഫീസറുടെ സാഹിത്യസേവനം റദ്ദാക്കാന്‍ കല്‍ബുര്‍ഗി വര്‍ഷാരംഭത്തില്‍ കന്നഡ സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വനിതാ ഓഫീസറെ ബസവരാജ് കട്ടിമണി ട്രസ്റ്റിന്റെ സേവനത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കിയിരുന്നു.
2012 മെയ് 20ന് ബസവരാജ് കട്ടിമണി ട്രസ്റ്റിന്റെ സ്ഥാനമേറ്റ കല്‍ബുര്‍ഗി ഈ വര്‍ഷം ഏപ്രില്‍ മാസം ഇതിന്റെ ചുമതല ഒഴിഞ്ഞിരുന്നു. ഏകദേശം രണ്ടു കോടിയോളം മൂലധനം അദ്ദേഹം ട്രസ്റ്റിന്റെ സാഹിത്യപരമായ നവീകരണത്തിനായി കണ്ടെത്തിയിരുന്നു. ഇതിനിടെ വനിതാ ഓഫീസറെ പിരിച്ചുവിട്ടതില്‍ കല്‍ബുര്‍ഗിക്കെതിരെ ചില കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് 33പേരെ നിരീക്ഷിച്ചു വരുന്നതായി കര്‍ണാടക സിഐഡി വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഗസ്റ്റ് 30 രാവിലെ 8.40നാണ് കല്യാണ്‍ നഗറിലെ വീട്ടില്‍വെച്ച് രണ്ട് അക്രമികള്‍ കല്‍ബുര്‍ഗിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അടുത്തകാലത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.ഇതില്‍ പ്രകോപിതരായ ചിലരാണ് കൊലപാതകത്തിന് പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നു. ശ്രീരാമസേന എന്ന സംഘടനയ്ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണം ഈ വഴിയില്‍ മാത്രം പോകുന്നതില്‍ കാര്യമില്ലെന്ന് നിലപാടിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.
ഇതേസമയം കര്‍ണാടക സിഐഡി പരിച്ചുവിട്ട വനിത ഉദ്യോഗസ്ഥയേയും അവരുടെ സുഹൃത്തായ കര്‍ണാടക യുവ വേദിക് സംസ്ഥാന പ്രസിഡന്റ് ആനന്ദ് ബ്യാകോദിനേയും സിഐഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കല്‍ബുര്‍ഗിയും യുവതിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം മുന്‍നിര്‍ത്തിയാണ് മൊഴിയെടുത്തതെന്നാണ് വിവരം. കല്‍ബുര്‍ഗിയും വിദ്യാവതിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 9നു കുല്ബര്ഗിയുമായി നടത്തിയ ഫോണ്‍ സംഭാഷണം വിദ്യാവതി തന്നെ റെക്കോര്‍ഡ് ചെയ്തിരുന്നു.
Discussion about this post