ചൈനയുടെ കോട്ടൺ ഇറക്കുമതി നിരോധിച്ച് അമേരിക്ക. ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷിൻജിയാങ് പ്രൊഡക്ഷൻ ആന്റ് കൺസ്ട്രക്ഷൻ കോർപ്സ് എന്ന കമ്പനി കോട്ടന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി ഉയ്ഗുർ മുസ്ലിമുകളെ അടിമപ്പണി ചെയ്യിക്കുകയാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ നടപടി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മനുഷ്യാവകാശ ലംഘനങ്ങളൊരിക്കലും പ്രോത്സാഹിപ്പിക്കുകയില്ലെന്ന് അമേരിക്കയുടെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ ആക്റ്റിങ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുക്കിനെല്ലി പറഞ്ഞു. ‘മേഡ് ഇൻ ചൈന’ എന്നത് ഒരു മുന്നറിയിപ്പായി മാറിക്കൊണ്ടിരിക്കുകയാണെന്നും അടിമപ്പണി ചെയ്യിപ്പിച്ചുകൊണ്ട് ലഭിക്കുന്ന ലാഭം രാജ്യത്തിനു വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
60 വർഷങ്ങൾക്കു മുമ്പ് കമ്മ്യൂണിസ്റ്റ് സർക്കാർ സ്ഥാപിച്ചതാണ് ഷിൻജിയാങ് പ്രൊഡക്ഷൻ ആന്റ് കൺസ്ട്രക്ഷൻ കോർപ്സ് എന്ന കമ്പനി. ചൈനയിൽ ഏറ്റവും കൂടുതൽ കോട്ടൺ ഉല്പാദിപ്പിക്കുന്നതും ഈ കമ്പനിയാണ്. അതായത്, ചൈനയിൽ 80 ശതമാനത്തിലധികം കോട്ടൺ ഉല്പാദിപ്പിക്കുന്ന ഈ കമ്പനിയിൽ അടിമപ്പണി ചെയ്യിപ്പിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ചൈനയിൽ നിന്നുള്ള കോട്ടൺ ഇറക്കുമതി യു.എസ് നിരോധിച്ചത്.
Discussion about this post