മുംബൈ: ദേശീയ അന്തർവാഹിനി ദിനമാഘോഷിക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. 53-ാ൦ അന്തർവാഹിനി ദിനമാണ് നാളെ നാവികസേന ആഘോഷിക്കുക. 1967-ൽ ഇന്ത്യയുടെ നാവിക വ്യൂഹത്തിലേക്ക് ആദ്യത്തെ അന്തർവാഹിനി ഐ.എൻ.എസ് കൽവരി ചേർക്കപ്പെട്ടതിന്റെ സ്മരണയായാണ് ഈ ദിനം ദേശീയ അന്തർവാഹിനി ദിനമായി ആഘോഷിക്കുന്നത്.
29 വർഷത്തെ സേവനത്തിനുശേഷം ഫോക്സ്ട്രോട്ട് വിഭാഗത്തിൽപ്പെട്ട കൽവരി അന്തർവാഹിനി 1996 മെയ് 31ന് സേവനത്തിൽ നിന്നും പിൻവലിക്കപ്പെട്ടു. നിലവിൽ നാവികസേനയുടെ സേവനത്തിനുള്ളത് ആണവോർജ്ജത്താൽ പ്രവർത്തിക്കുന്ന, 2012-ൽ റഷ്യയിൽ നിന്നും ലീസിനെടുത്ത അന്തർവാഹിനി ചക്രയാണ്. മറ്റൊരു ആണവോർജ അന്തർവാഹിനിയായ ഐ.എൻ.എസ് അരിഹന്ത് 2018 ഡിസംബർ മൂന്നിനാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാവുന്നത്. ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ക്ഷമതയുള്ള അന്തർവാഹിനിയാണ് അരിഹന്ത്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതാണെന്നുള്ള പ്രത്യേകതയും ഐ.എൻ.എസ് അരിഹന്തിനുണ്ട്. ഇവയ്ക്കുപുറമേ ഡീസലിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന 14 അന്തർവാഹിനികളാണ് നാവികസേനയ്ക്ക് സ്വന്തമായുള്ളത്.
Discussion about this post