ഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിലൂടെ ഭൂമി അന്യാധീനപ്പെടുമെന്ന ആശങ്ക അസ്ഥാനത്തെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍. കര്‍ഷക ഭൂമി പാട്ടത്തിന് നല്‍കണമെന്നു പറയുന്ന ഒരു വ്യവസ്ഥയും നിയമത്തിലില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യവസായികള്‍ കര്‍ഷകരുടെ ഭൂമി കൈയടക്കുമെന്നാണ് പ്രചാരണം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഹരിയാനയിലും പഞ്ചാബിലും കര്‍ണാടകത്തിലും വളരെക്കാലമായി നിലവിലുള്ളതാണ് കരാര്‍ കൃഷി. അവിടെങ്ങും വ്യവസായികള്‍ ഭൂമി കൈയടക്കിയതായി പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷി സംസ്ഥാന വിഷയമായതിനാല്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് ചില കര്‍ഷക സംഘടനകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് അധികാരമുണ്ട്. താങ്ങുവില നിശ്ചയിക്കാനും കാര്‍ഷികോല്‍പ്പന്ന വിപണന സമതി വിപണികള്‍ക്ക് നിയമം കൊണ്ടുവരാനും എല്ലാം കേന്ദ്രത്തിന് അധികാരമുണ്ട്. മണ്ഡികളെന്ന ചങ്ങലയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത്. മണ്ഡികള്‍ക്കു പുറത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിലയ്ക്ക് ഇഷ്ടമുള്ള സ്ഥലത്ത് വില്ക്കാന് അവസരം നല്‍കുന്നതാണ് പുതിയ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷി സ്ഥലത്ത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്കരിക്കാനും വ്യവസായം സ്ഥാപിക്കാനും ആരെങ്കിലുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ കരാര്‍ കാലാവധി കഴിയുമ്പോള്‍ വ്യവസായി ആ സ്ഥാപനം പൊളിച്ചു നീക്കണം. കാര്‍ഷിക വിളകളുടെ താങ്ങുവില സംബന്ധിച്ച് സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത് 2006ലാണ്. വിളകളുടെ ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില നല്‍കണമെന്നായിരുന്നു ശുപാര്‍ശ. 2006 മുതല്‍ ഫയലില്‍ കിടക്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കിയതും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കിയതും മോദി സര്‍ക്കാരാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post