കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് മന്ത്രിമാർ, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കെതിരെ അന്വേഷണം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നടപടി. പിണറായി വിജയൻ ഹാലിളകി നടക്കുകയാണെന്നും നേരത്തെ ഏജൻസികൾ കേരളത്തിൽ വന്ന് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ കത്തെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിൽ അടക്കം സത്യം പുറത്ത് വരണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ആണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിക്ക് കത്തയക്കും എന്ന് പറയുന്ന പിണറായി വിജയൻ പദവി ദുരുപയോഗം ചെയ്യുകയാണ്. പൊതു വികാരത്തിന് എതിരായാണ് മുഖ്യമന്ത്രിയുടെ നടപടി. സ്വ൪ണ്ണക്കടത്ത് പ്രതികളെ സംരക്ഷിക്കുകയാണ് ഈ കത്തിന്റെ ഉദ്ദേശമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷത്തെ മുഖ്യമന്ത്രി പുലഭ്യം പറയുകയാണെന്നും കത്തയക്കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Discussion about this post