മെൽബൺ: ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മേൽക്കൈ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് 6 വിക്കറ്റ് നഷ്ടമായി. ആറിന് 133 എന്ന നിലയിലാണ് ആതിഥേയർ. രണ്ട് റൺസിന്റെ നേരിയ ലീഡ് ഓസീസിനുണ്ട്.
നേരത്തെ 5ന് 277 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 326 റൺസിൽ അവസാനിച്ചു. 112 റൺസെടുത്ത രഹാനെയാണ് ടോപ് സ്കോറർ. ജഡേജ 57 റൺസെടുത്തു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 131 റൻസിന്റെ ലീഡ് നേടിയിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർകും നഥാൻ ലിയോണും 3 വിക്കറ്റ് വീതം വീഴ്ത്തി. കമ്മിൻസിന് 2ഉം ഹേസല്വുഡിന് ഒരു വിക്കറ്റും ലഭിച്ചു. നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 195 റൺസിന് പുറത്തായിരുന്നു.
രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ഓസീസ് ബാറ്റ്സ്മാന്മാർ പരുങ്ങുന്ന കാഴ്ചയാണ് കണ്ടത്. 40 റൺസെടുത്ത മാത്യു വേഡാണ് ടോപ് സ്കോറർ. ലെബൂഷെയ്ൻ 28 റൺസുമായി മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. സ്മിത്ത് രണ്ടാം ഇന്നിംഗ്സിലും പരാജയപ്പെട്ടു. നിലവിൽ 17 റൺസുമായി കാമറൂൺ ഗ്രീനും 15 റൺസുമായി പാറ്റ് കമ്മിൻസും ബാറ്റ് ചെയ്യുന്നു.
ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. ബൂമ്രക്കും ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനും അശ്വിനും ഓരോ വിക്കറ്റ് ലഭിച്ചു. ഉമേഷ് പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് ക്ഷീണമായി.
Discussion about this post