ഗുവാഹത്തി: അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടി വിട്ട രണ്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിയും നിലവിൽ എം എൽ എയുമായ അജന്ത നിയോഗും രാജ്ദീപ് ഗൊവാല എം എൽ എയുമാണ് ബിജെപിയിൽ ചേർന്നത്. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിദ്ധ്യത്തിൽ ഗുവാഹത്തിയിൽ വെച്ചാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമിൽ കോൺഗ്രസിന് ശക്തമായ തിരിച്ചടിയാണ് മുൻനിര നേതാക്കളെ നഷ്ടമായതിലൂടെ സംഭവിച്ചിരിക്കുന്നത്. നേരത്തെ അസമിൽ സന്ദർശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവർ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യമില്ലെന്നും ഹൈക്കമാൻഡിന്റെ പാദസേവകരാണ് പാർട്ടി സംസ്ഥാന നേതാക്കളെന്നും അവർ പറഞ്ഞു. പ്രവർത്തന സ്വാതന്ത്ര്യമില്ലായ്മ് പൊതു പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് വിട്ടപ്പോൾ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഇരു നേതാക്കളും അറിയിച്ചു. ഇവർ നേരത്തെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post