ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സ്ഥിരം മദ്യപാനിയായ 35 കാരനായ ഇയാൾ പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ആരോഗ്യനില മോശമായതിനാല്‍ ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
പിന്റു സിംഗ് എന്നയാളാണ് അറസ്റ്റിലായത്. സാഗര്‍പൂര്‍ എന്ന സ്ഥലത്ത് മരപ്പണിക്കാരനാണ് ഇയാള്‍. പ്രതി മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
മദ്യപിക്കുന്നതിനിടയില്‍ പെട്ടെന്നാണ് ഇയാള്‍ പൊലീസിനെ വിളിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മാനസിക വൈകല്യത്തിന് രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ നിലവില്‍ ഇയാള്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post