ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ യുപി പൊലീസ്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട കേസിലാണ് നീക്കം. യുപിയിലെ മഥുര കോടതി റൗഫിനെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട് യുപി പൊലീസ് നേരത്തെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. യുഎപിഎ അടക്കം ഗുരുതര വകുപ്പുകളാണ് യുപി പൊലീസ് ചുമത്തിയിരിക്കുന്നത്. അക്കൗണ്ടിൽ എത്തിയ വൻതുകയേ കുറിച്ച് വ്യക്തമായ മറുപടി റൗഫിൽ നിന്ന് ലഭിച്ചിട്ടില്ല.
അതെസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വച്ച് സമ്മര്‍ദം ചെലുത്തി മൊഴിയെടുക്കുന്നതായും സഹോദരനെയടക്കം യുഎപിഎ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങുന്നതായും റൗഫ് ഷെരീഫ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.റൗഫിന് കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഡല്‍ഹി കലാപത്തില്‍ റൗഫിന്റെ പങ്ക് അന്വേഷിക്കുമെന്ന് ഇ ഡി അധികൃതര്‍ വ്യക്തമാക്കി.
read also; അനിൽ പനച്ചൂരാന്റെ വിയോഗം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
ക്യാമ്പസ് ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ് വഴി പണം വിതരണം ചെയ്‌തെന്നാണ് സൂചന. റൗഫ് ഷെരീഫിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്ന് ഇ ഡി സ്ഥിരീകരിച്ചു. റൗഫ് ഇന്ത്യയില്‍ ഉള്ളപ്പോഴാണ് പരിധിയില്‍ കൂടുതല്‍ പണം അക്കൗണ്ടില്‍ എത്തിയത്.
Discussion about this post