കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ നീക്കത്തിന് തിരിച്ചടി. പി എസ് സിയെ നോക്കുകുത്തിയാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു.
ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസ വേതനക്കാരായ 35 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. പത്തു വര്‍ഷം ദിവസ വേതനത്തിലും കരാര്‍ വ്യവസ്ഥയിലുമായി ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ നടപടി. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് താത്കാലിക ജീവനക്കാരായി തുടരാമെന്നും കോടതി അറിയിച്ചു.
Discussion about this post