ഇത് ശ്യാമിലി എന്ന പെൺകുട്ടിയും അവളുടെ കുടുംബവും നേരിടുന്ന ദുരവസ്ഥയാണ്. പണക്കാരുടെയും സെലിബ്രിറ്റികളുടെയും ഗർഭവും മറ്റും വർത്തയാകുന്ന കേരളത്തിൽ ഈ സംഭവം ആർക്കും വാർത്തയാവില്ല. ഐഎഎസ് കോച്ചിങ്ങിനു എറണാകുളം കലൂരിൽ പഠിക്കുന്ന പെൺകുട്ടിയാണ് ശ്യാമിലി. ശ്യാമിലിയും കുടുംബവും ഇന്ന് കഴിയുന്നത് വിളിക്കാത്ത കല്യാണങ്ങളിൽ ഓഡിറ്റോറിയത്തിൽ പോയി ബാക്കി വരുന്ന ഭക്ഷണങ്ങൾ വാങ്ങിയും ഹോട്ടലുകളിൽ മിച്ചം വരുന്ന സാധനങ്ങൾ വാങ്ങി പാകം ചെയ്തു വിശപ്പടക്കിയുമാണ്.
ശ്യാമിലിയുടെ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങുന്നത് അനിയത്തിയുടെ ആത്മഹത്യയ്ക്ക് ശേഷമാണ്. ആത്മഹത്യയ്ക്ക് ശേഷം നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു എന്നാണ് കണ്ടെത്തിയത്. ഇതിനെതിരെ ശ്യാമിലിയുടെ പിതാവ് നടത്തിയ സമരം മൂലം അദ്ദേഹത്തിന് ജോലി പോലും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറെ ആയിരുന്നു പിതാവിനും കുടുംബത്തിനും സംശയം. ആകെ ഉള്ള കുടുംബത്തിന്റെ വരുമാനം പിതാവിന്റെ ഡ്രൈവർ ജോലി മാത്രമായിരുന്നു.
ഇപ്പോൾ താമസിക്കുന്ന ക്വാർട്ടേഴ്‌സും പത്തു ദിവസത്തിനുള്ളിൽ ഒഴിയണമെന്നാണ് നിർദ്ദേശം. കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ശ്യാമിലി പറയുന്നു. തന്നെ പഠിപ്പിക്കുന്നതിന് സഹായിക്കുന്നത് തന്റെ അധ്യാപകർ ആണെന്നും ഭക്ഷണം വാങ്ങി തരുന്നതും ഇവർ ആണെന്നും ശ്യാമിലി പറയുന്നു. വര്ഷങ്ങളായി കൊല്ലത്ത് എൻജിഓ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ ഷാജിയുടെ കുടുംബത്തിന്റെ ദുരവസ്ഥ അധികാരികൾ പോലും കാണുന്നില്ല. ആദിവാസി വിഭാഗത്തിൽ പെട്ട ഉള്ളാട സമുദായത്തിൽ നിന്നുള്ളവരാണ് ഇവർ.
സർക്കാർ ജോലിക്കാരനായിരുന്ന ഷാജിക്ക് ത്വക്ക് രോഗമുള്ളതിനാൽ എവിടെയും ജോലി കിട്ടുന്നില്ല. കൊറോണ ആയതിനാൽ വീട്ടുജോലിക്ക് പോലും ഭാര്യക്ക് പോകാൻ കഴിയുന്നില്ല. തന്റെ മകളെ കൊന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ഇവർ പറയുന്നു. അഞ്ചു മക്കളിൽ ഒരാളാണ് മരണമടഞ്ഞ പെൺകുട്ടി. വീഡിയോ കടപ്പാട് : ഭാരത് വിഷൻ
Discussion about this post