ലഖ്നൗ: പൊതുവേദിയിൽ കൂട്ട മതപരിവർത്തനം നടത്താനുള്ള പാസ്റ്റർമാരുടെ നീക്കത്തിന് തടയിട്ട് വിശ്വ ഹിന്ദു പരിഷത്ത്. ഉത്തർ പ്രദേശിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാർ ഉൾപ്പെടുന്ന സംഘം ‘സ്വർഗ് കാ ശുഭ് സമാചാർ’ എന്ന പേരിൽ നടത്തിയ പരിപാടിയാണ് വിശ്വ ഹിന്ദു പരിഷത്ത് ഇടപെട്ട് തടഞ്ഞത്.
നിർബ്ബന്ധിതവും പ്രലോഭിപ്പിച്ചുമുള്ള മതപരിവർത്തനത്തിനെതിരെ ശക്തമായ നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തർ പ്രദേശ്. ഈ സാഹചര്യത്തിലാണ് നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ തങ്ങൾ പൊലീസിന് വിവരം നൽകിയതെന്ന് വിഎച്ച്പി നേതാവ് രാജേഷ് അവസ്തി വ്യക്തമാക്കി.
വിഎച്ച്പിയുടെ ഇടപെടലിനെ തുടർന്ന് നിയമവിരുദ്ധമായി ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചതിനു പാസ്റ്റർമാരടക്കം അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ജില്ലയിൽ മതപരിവർത്തനം സംബന്ധിച്ച് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതിനെതിരെ കർശനമായ നടപടി കൈക്കൊള്ളുമെന്നും ഷാജഹാൻപുർ എസ് പി ആനന്ദ് വ്യക്തമാക്കി.
എന്നാൽ വിഎച്ച്പി പ്രവർത്തകർ തങ്ങളുടെ പ്രാർത്ഥന തടസ്സപ്പെടുത്തി എന്നാരോപിച്ച് പാസ്റ്റർമാരും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post